ആര്‍ എസ് എസ് നേതാവിന്റെ കൊലപാതകം ; വിവരം നല്‍കുന്നവര്‍ക്ക് എന്‍ ഐ എയുടെ പാരിതോഷികം

കൊച്ചി - പാലക്കാട്ടെ ആര്‍ എസ് എസ് നേതാവായിരുന്ന ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് മൊത്തം 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ. ഇത് സംബന്ധിച്ച് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് ഓരോ പ്രതികളെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശിയ അന്വേഷണ ഏജന്‍സി മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചത്. എറണാകുളം പറവൂര്‍ സ്വദേശി വി എ അബ്ദുല്‍ വഹാബ് ,പാലക്കാട് മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മണ്‍സൂര്‍, ഞാങ്ങാട്ടിരി സ്വദേശി കെ.അബ്ദുല്‍ റഷീദ് ,ഒറ്റപ്പാലം സ്വദേശി കെ.പി മുഹമ്മദാലി കൂറ്റനാട് സ്വദേശി ഷാഹുല്‍ഹമീദ്, പേര് വിവരങ്ങള്‍ വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ 6 പേരാണ് നോട്ടീസില്‍ ഉള്ളത്. പ്രതികള്‍ കേരളത്തില്‍ തന്നെ ഒളിവില്‍ തുടരുന്നുണ്ടെന്നാണ് എന്‍.ഐ.എയുടെ നിഗമനം. കഴിഞ്ഞ ഡിസംബര്‍ 21നാണ് കൊലപാതകക്കേസ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.

 

Latest News