Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൃത്രിമ ബുദ്ധിക്ക് ഭരണഘടന

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടിയും മറ്റും മനുഷ്യർക്ക് ദ്രോഹമാകുമെന്ന വിവാദങ്ങൾക്കിടെ നവീന സാങ്കേതിക വിദ്യക്ക് ഭരണഘടന തയാറാക്കി ആന്ത്രോപിക്. ചാറ്റ്ജിപിടിയുടെ എതിരാളിയായി പുറത്തിറക്കിയ തങ്ങളുടെ ക്ലോഡ് സുരക്ഷിതമായിരിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഗൂഗിൾ ഉടമകളായ ആൽഫബെറ്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആന്ത്രോപിക് ധാർമിക മൂല്യങ്ങളുടെ പട്ടിക തയറാക്കിയിരിക്കുന്നത്. 
മൈക്രോസോഫ്റ്റ് പിന്തുണയോടെ നിർമിത ബുദ്ധിവകസന രംഗത്ത് പ്രവർത്തിക്കുന്ന ഓപ്പൺഎ.ഐ ചാറ്റ്ജിപിടിയുടെ എതിരാളികളാണ് ആന്ത്രോപികും ക്ലോഡും.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനവും ഡാറ്റാ സ്വകാര്യതാ നിയമങ്ങളും ഉൾപ്പെടെ പരിഗണിച്ചുകൊണ്ടുള്ളതാണ് കൃത്രിമ ബുദ്ധി രംഗത്ത് ധാർമ്മിക മൂല്യങ്ങൾ പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ. ഇവയെ എ.ഐയുടെ ഭരണഘടനയെന്നാണ് വിശേഷിപ്പിക്കുന്നത്. കൃത്രിമ ബുദ്ധിയെ എങ്ങനെ നിയന്ത്രിക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥർ പഠിച്ചു തുടങ്ങിയതിനു പിന്നാലെയാണ് സുരക്ഷാ പരിഗണനകൾ ടെക് ഭീമന്മാരുടെ മുന്നിലെത്തിയത്. ആർടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ തങ്ങളുടെ കണ്ടുപിടിത്തങ്ങൾ കമ്പനികൾ പരസ്യമാക്കുന്നതിന് മുമ്പ് അവയുടെ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ബാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ചാറ്റ്ജിപിടിയും അതിനു പിന്നാലെ ജിപിടി ഫോറും വികസിപ്പിച്ച ഓപ്പൺ എ.ഐക്കുപിന്നാലെ ആന്ത്രോപിക് ഉൾപ്പെടെ ധാരാളം സ്റ്റാർട്ടപ്പുകൾ ഈ രംഗത്തു മത്സരത്തിനിറങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വൻകിട ടെക് കമ്പനികളുടെ മേധാവികളെ യു.എസ് അധികൃതർ വൈറ്റ ഹൗസിലേക്ക് വിളിപ്പിച്ചത്. നേരത്തെ സമൂഹത്തെ സ്വാധീനിച്ച സോഷ്യൽ മീഡിയ വരുത്തിയ ദോഷങ്ങൾ പോലെ കൃത്രിമ ബുദ്ധിയും മനുഷ്യർക്ക് ഉപദ്രവമാകാതിരിക്കാൻ ചില മാനദണ്ഡങ്ങൾ ആവശ്യമാണെന്നാണ് യു.എസ് അധികൃതർ കമ്പനികളെ ഓർമിപ്പിക്കുന്നത്. 
മൈക്രോസോഫ്റ്റ് കോർപറേഷന്റെ പിന്തുണയുള്ള ഓപൺ എഐയിലെ മുൻ എക്‌സിക്യൂട്ടീവുകളാണ് ആന്ത്രോപിക് സ്ഥാപിച്ചത്. ആയുധം എങ്ങനെ നിർമിക്കാമെന്നതിനെ കുറിച്ചോ വംശീയ പക്ഷപാതപരമായ ഭാഷ ഉപയോഗിക്കാക്കുന്നതിനെ കുറിച്ചോ ഉപയോക്താക്കളോട് പറയാത്ത സുരക്ഷിത എ.ഐ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ആന്ത്രോപിക് സഹസ്ഥാപകനായ ഡാരിയോ അമോഡി പറയുന്നത്. എ.ഐയുടെ അപകട സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ നിരവധി എ.ഐ എക്‌സിക്യൂട്ടീവുകളിൽ ഒരാളാണ് ഇദ്ദേഹം. ഏതൊക്കെ പ്രതികരണങ്ങൾ ഹാനികരമോ കുറ്റകരമോ ആകാമെന്ന് തീരുമാനിക്കാൻ മിക്ക ഐ.ഐ ചാറ്റ്‌ബോട്ടുകളും സിസ്റ്റങ്ങളും പരിശീലന വേളയിൽ മനുഷ്യരിൽനിന്നാണ് ഫീഡ്ബാക്ക് കരസ്ഥമാക്കുന്നത്. എന്നാൽ ആളുകൾ ചോദിക്കുന്ന എല്ലാ കാര്യങ്ങളും മുൻകൂട്ടി കാണാൻ ഈ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടാണ്. അതിനാൽ രാഷ്ട്രീയവും വംശീയവും പോലെയുള്ള ചില തർക്ക വിഷയങ്ങൾ ഒഴിവാക്കി അവയെ മൊത്തത്തിൽ ഉപയോഗശൂന്യമാക്കുന്നു.
എന്നാൽ ആന്ത്രോപിക് മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. അതിന്റെ ഓപൺ എ.ഐ എതിരാളിയായ ക്ലോഡിന് ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ വായിക്കാനും പഠിക്കാനുമുള്ള ഒരു കൂട്ടം രേഖാമൂലമുള്ള ധാർമിക മൂല്യങ്ങൾ നൽകുമെന്നാണ് അവകാശപ്പെടുന്നത്.
പീഡനം, അടിമത്തം, ക്രൂരമോ മനുഷ്യത്വരഹിതമോ നിന്ദ്യമോ ആയ പെരുമാറ്റം എന്നിവയെ എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പ്രതികരണം ക്ലോഡ് തെരഞ്ഞെടുക്കുമെന്ന് ആന്ത്രോപിക് ബ്ലോഗ് പോസ്റ്റിൽ അവകാശപ്പെട്ടു. പാശ്ചാത്യേതര സാംസ്‌കാരിക പാരമ്പര്യങ്ങളിൽ നിന്ദ്യമായി കാണപ്പെടാൻ സാധ്യതയില്ലാത്ത പ്രതികരണം തെരഞ്ഞെടുക്കാൻ ക്ലോഡിനോട് നിർദേശിച്ചിട്ടുണ്ട്. ഉപയോഗപ്രദമായ ഉത്തരങ്ങൾ നൽകുന്നതോടൊപ്പം അവ നിന്ദ്യമല്ലാതിരിക്കാനും സന്തുലിതമാക്കാനും സിസ്റ്റത്തിന്റെ ഭരണഘടന പരിഷ്‌കരിക്കാമെന്ന് ആന്ത്രോപിക് സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക് അഭിമുഖത്തിൽ പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വ്യത്യസ്ത എ.ഐ സംവിധാനങ്ങളുടെ മൂല്യങ്ങളിൽ രാഷ്ട്രീയക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് താൻ പ്രവചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ ഭരണഘടന പോലുള്ള സമീപനങ്ങൾ ആ ചർച്ചയെ സഹായിക്കുന്നതിനുവേണ്ടിയാണ് ഇപ്പോൾ തന്നെ മൂല്യങ്ങൾ രേഖാമൂലം സമർപ്പിക്കുന്നതെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു. 

Latest News