Sorry, you need to enable JavaScript to visit this website.

മറുനാടൻ മലയാളിക്ക് എതിരെ നിയമനടപടിയുമായി പൃഥിരാജും, വ്യാജവാർത്തക്ക് എതിരെ പ്രതിഷേധം

തിരുവനന്തപുരം- തനിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ പരാതിയുമായി നടൻ പൃഥിരാജ് സുകുമാരനും. കേന്ദ്ര സർക്കാർ 25 കോടി രൂപ പിഴ അടപ്പിച്ചുവെന്ന വാർത്തയാണ് മറുനാടൻ മലയാളി പ്രസിദ്ധീകരച്ചത്. ഇതിന് എതിരെയാണ് പൃഥിരാജ് കോടതിയെ സമീപിച്ചത്. നേരത്തെ പ്രമുഖ വ്യവസായി എം.എ യൂസഫലിയും മറുനാടന് എതിരെ നിയമനടപടികളുമായി രംഗത്തെത്തിയിരുന്നു. സിവിലും ക്രിമിനലുമായ എല്ലാ നടപടികളും മറുനാടന് എതിരെ സ്വീകരിക്കുമെന്നും പൃഥിരാജ് പറഞ്ഞു.
പൃഥിരാജിന്റെ വാക്കുകൾ:

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഒരു തരത്തിലുള്ള പിഴയും താൻ അടച്ചിട്ടില്ലെന്നും പൃഥിരാജ് വ്യക്തമാക്കി. 
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി രൂപ അടച്ചുവെന്നും പ്രൊപഗൻഡ സിനിമകൾക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തികരവും വ്യാജവുമായ വാർത്ത മറുനാടൻ മലയാളിഎന്ന പേരിലുള്ള യു റ്റിയൂബ് ചാനൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. ആയതിനാൽ പ്രസ്തുത ചാനലിന് എതിരെ ശക്തമായ നിയമനടപടികൾ ഞാൻ സ്വീകരിക്കുകയാണ്. വസ്തുതകൾ ഉറപ്പുവരുത്തിയ ശേഷമേ ഇതിനുമേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്വമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്നും പൃഥിരാജ് ആവശ്യപ്പെട്ടു. 

Latest News