Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍നിന്ന് 5600 പേര്‍ കൂടി അസമിലും മിസോറാമിലും അഭയം തേടി

ഐസ്വാള്‍-മണിപ്പൂരില്‍  ഈ മാസം മൂന്നിന് ആരംഭിച്ച വംശീയ കലാപത്തെ തുടര്‍ന്ന് 3375 പേര്‍ മിസോറാമില്‍ അഭയം തേടി. മിസോറാമിലെ ആറു ജില്ലകളിലായാണ് സ്ത്രീകളും കുട്ടുകളുമടക്കമുള്ളര്‍ അഭയം പ്രാപിച്ചതെന്ന് മിസോറാം അധികൃതര്‍ പറഞ്ഞു.
അക്രമത്തെത്തുടര്‍ന്ന് 2,300 പേര്‍ കൂടി തെക്കന്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ സര്‍ക്കാര്‍ ആരംഭിച്ച എട്ട് ക്യാമ്പുകളില്‍ അഭയം തേടി. അതേസമയം,  600 പേര്‍ മണിപ്പൂരില്‍ അവരുടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
മിസോറാമില്‍ അഭയം പ്രാപിച്ച 3,375 പേരില്‍ കൂടുതലും ആദിവാസികളാണ്. 1,214 പേര്‍ സൈച്വല്‍ ജില്ലയിലാണ് അഭയം പ്രാപിച്ചതെന്ന് ഐസ്വാളിലെ  ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1,142 പേര്‍ കൊലാസിബ് ജില്ലയിലും 934 ഐസ്വാള്‍ ജില്ലയിലും 68 പേര്‍ ചാമ്പൈ ജില്ലയിലും 12 പേര്‍ ഖൗസാവില്‍ ജില്ലയിലും സെര്‍ച്ചിപ്പ് ജില്ലയില്‍ നാലു പേരുമെത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News