Sorry, you need to enable JavaScript to visit this website.

കോളജ് കുമാരിയുമായുള്ള സ്വകാര്യദൃശ്യങ്ങള്‍  വ്യാപകമായി പ്രചരിച്ചു, 72കാരന്‍ ജീവനൊടുക്കി

ഗുവാഹതി-കോളേജ് വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ 72കാരന്‍ ജീവനൊടുക്കി. അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. 22കാരിയായ ദര്‍ശന ഭരാലി വയോധികനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റിലായി.
ദെകേലിയ ഗ്രാമവാസികളാണ് ഇരുവരും. വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയം യുവതി അവിവാഹിതനായ വയോധികനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ യുവതി പിന്നീട് പോണ്‍ സൈറ്റുകളില്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്.
യുവതിയുടെ ലാപ്പ്ടോപ്പില്‍ പ്രദേശത്തെ മറ്റ് പുരുഷന്മാരുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. അടുത്തിടെ ഒരു കോളേജ് വിദ്യാര്‍ത്ഥിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ യുവാവ് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാലിത് നിഷേധിച്ച യുവാവ് 22കാരിയാണ് തന്നെ കുടുക്കിയതെന്ന് പോലീസിന് മൊഴി നല്‍കി.പോണ്‍ സൈറ്റുകളില്‍ നിന്ന് പണം സമ്പാദിക്കാനാണ് യുവതി ഇത്തരത്തില്‍ ഹണി ട്രാപ്പ് ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.


 

Latest News