Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്യാമറ അഴിമതി സി.പി.എം ചര്‍ച്ച ചെയ്തില്ല, പാര്‍ട്ടിയോഗത്തിലും മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം- റോഡ് ക്യാമറ വിവാദം ചര്‍ച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരു ന്നെങ്കിലും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായില്ല. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റു നേതാക്കളും വിവാദത്തില്‍ മൗനം പാലിച്ചു. നാളെ ആരംഭിക്കുന്ന
സംസ്ഥാന സമിതി യോഗത്തിന് തൊട്ടു മുന്‍പ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനും സാധ്യതയുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിയേറ്റില്‍ സമര്‍പ്പിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചതിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പത്തിലും നേതാക്കള്‍ക്കെതിരെ നടപടി ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.
ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി പി. രാജീവ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശിച്ച പി. രാജീവ്, ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെന്നും മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വിശദീകരണം നല്‍കാമെന്നും രേഖകള്‍ കെല്‍ട്രോണ്‍ പുറത്തുവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. റോഡിലെ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്തെന്ന് വ്യവസായ മന്ത്രി ചോദിച്ചു. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണ് ഉള്ളത്. പുറത്ത് വന്നത് അപ്രധാനമായ രേഖകള്‍ മാത്രമാണ്. പ്രകാശ് ബാബുവിന്റെ ഗസ്റ്റ് ഹൗസ് ഉപ യോഗിച്ചതിന് പ്രസാഡിയോ പണം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറ ത്ത് വന്നതെന്നും മന്ത്രി പരിഹസിച്ചു. ഈ ബന്ധം വച്ച് മുഖ്യമന്ത്രി എന്ത് പ്രതികരിക്കാനാണെന്നും പി. രാജീവ് തിരുവനന്തപുരത്ത് ചോദിച്ചു. സൂം മീറ്റിംഗില്‍ പങ്കെടുത്തതിന് രേഖയുണ്ടെങ്കില്‍ ഹാജരാക്കട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Latest News