Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 951 പെണ്‍കുട്ടികള്‍

കൊച്ചി- കേരളത്തിലും പെണ്‍കുട്ടികള്‍ കുറഞ്ഞുവരുന്നു. കേരളം ഉള്‍പ്പെടെയുള്ള പതിനൊന്ന് സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ നിരക്ക് കുറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കുടുംബാരോഗ്യ സര്‍വേയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 951 പെണ്‍കുട്ടികള്‍ എന്നതാണ് കേരളത്തിലെ കണക്ക്. 2015-16 ലെ സര്‍വേ പ്രകാരം 1000 കുട്ടികള്‍ക്ക് 1047 പെണ്‍കുട്ടികള്‍ എന്നായിരുന്നു കണക്ക്.
ഇതോടെ സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ നല്‍കുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കിയിട്ടുണ്ട്. രാജ്യത്ത് ഇപ്പോള്‍ 1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കുട്ടികള്‍ എന്നാണ് കണക്ക്. ഇതോടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി മാതൃവന്ദനയോജന നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍, സമാനമായ മറ്റ് പ്രസവാനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ എന്നിവര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കുന്നത്. ആനുകൂല്യം ആവശ്യമുള്ളവര്‍ അംഗനവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം പദ്ധതി പ്രകാരം 2022 ഏപ്രില്‍ മുതല്‍ ധന സഹായത്തിന് അര്‍ഹതയുണ്ട്.


 

Latest News