Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.ഫോണിലും വൻ അഴിമതി, എല്ലാം ഒരേ പെട്ടിയിലേക്കെന്ന് സതീശൻ

കാസർക്കോട്- ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോൺ പദ്ധതിയിൽ വൻ അഴിമതി നടന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു. കെ ഫോൺ ടെണ്ടർ ഇടപാടിൽ ഒത്തുകളി നടന്നുവെന്നും അഴിമതി ആരോപണങ്ങളെല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും സതീശൻ പറഞ്ഞു. അവിടെ കെൽട്രോൺ ആണെങ്കിൽ ഇവിടെ ഭാരത് ഇലക്ട്രോണിക്സ് ആണ്. ആറ് വർഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചിട്ടില്ല. എസ്റ്റിമേറ്റിനേക്കൾ ടെണ്ടർ തുക കൂട്ടിയാണ് ഭാരത് ഇലക്ട്രോണിക്സിന് നൽകിയത്. 520 കോടിയാണ് അധികമായി അനുവദിച്ചത്. എസ്.ആർ.ഐ.ടിക്കും അഴിമതിയിൽ ബന്ധമുണ്ട്. എസ്.ആർ.ഐ.ടി അശോക് ബിൽകോർ എന്ന് കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു. അവർ പ്രസാഡിയോ കമ്പനിക്ക് കരാർ കൈമാറി. എ.ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നത്. ചട്ടങ്ങൾ ലംഘിച്ചാണ് കെ ഫോണിലും ഉപകരാർ നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ് എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതെന്നും സതീശൻ പറഞ്ഞു. മുഴുവൻ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. മുഖ്യമന്ത്രി പദവിയിലിരുന്ന് അധികാര ദുർവിനിയോഗം നടത്തി എന്ന ആരോപണം വന്നതിന് ശേഷം ഒരക്ഷരം മിണ്ടാത്ത രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ എന്നും സതീശൻ ആരോപിച്ചു.
 

Latest News