Sorry, you need to enable JavaScript to visit this website.

ഹിന്ദു യുവതികളെ മതം മാറ്റിയെന്ന വ്യാജ ആരോപണം; തെളിവു നൽകുന്നവർക്ക് ഒരു കോടി നൽകുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്- കേരളത്തിൽനിന്ന് മതംമാറ്റി 32000 ഹിന്ദു സ്ത്രീകളെ ഐ.എസിൽ ചേർത്തുവെന്നതിന് തെളിവ് നൽകിയാൽ ഒരു കോടി രൂപ പ്രതിഫലം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്‌പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണെന്നും ഫിറോസ് പറഞ്ഞു. 
അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണെന്നും ഫിറോസ് പറഞ്ഞു. 
 

Latest News