Sorry, you need to enable JavaScript to visit this website.

അല്ല ജലീല്‍ക്ക കേരളം ഭരിക്കുന്നത് മുസ്‌ലിം ലീഗാണോ? ഇങ്ങളല്ലേ?; മറുപടിയുമായി ഫിറോസ്

കോഴിക്കോട്- കേന്ദ്ര സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് തുടരുന്ന മൗനത്തിനു കാരണം പണം മുക്കിയതാണെന്ന കെ.ടി.ജലീല്‍ എം.എല്‍.എയുടെ ഫേസ് ബുക്ക് പോസ്റ്റിനു മറുപടിയുമായി  മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.


ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
കെ.ടി ജലീലിന്റെ ഒരു ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു. സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ യൂത്ത് ലീഗ് പിടികൂടിയതിനെ തുടര്‍ന്ന് ഹൈക്കോടതി ചെവിക്ക് പിടിച്ച് മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് ശേഷം നിലതെറ്റി ഫെയിസ്ബുക്കില്‍ പലതും എഴുതാറുണ്ടെങ്കിലും ഒന്നും കാര്യമാക്കാറില്ല. അദ്ദേഹത്തിന് വന്ന് പെട്ട അവസ്ഥയാലോചിച്ച് സഹതാപം തോന്നിയിട്ടുണ്ട് എന്നതാണ് വാസ്തവം. എന്തൊക്കെ പറഞ്ഞാലും ലീഗുകാര്‍ കുറച്ച് മനുഷ്യപ്പറ്റുള്ള കൂട്ടത്തിലാണല്ലോ. എന്നാല്‍ ഈ പോസ്റ്റ് എന്റെ ചില സുഹൃത്തുക്കള്‍ അയച്ചു തന്നിട്ട് 'ഒരു മറുപടി കൊടുത്താളീ' എന്ന് പറഞ്ഞതോണ്ട് എന്നാ പിന്നെ അങ്ങിനെ ആവട്ടെ എന്ന് ഞാനും കരുതി.

മോദിക്കെതിരെ സമരം ചെയ്യാന്‍ ഡി.വൈ.എഫ്.ഐ ഭയങ്കര ജോറാണെന്നും യൂത്ത് ലീഗ് മൗനത്തിലാണെന്നുമാണ് മൂപ്പര് പറയുന്നത്. പിണറായി അധികാരത്തിലേറി ഏഴു കൊല്ലത്തിനിടയില്‍ ഉണ്ണിയപ്പത്തിന്റെ വില കൂടിയതിന്റെ പേരില്‍ ഹോട്ടലുകള്‍ക്കെതിരെയും ആമസോണ്‍ കാടുകളില്‍ തീപിടിച്ചതിനെതിരെ അവധി ദിവസം ബ്രസീല്‍ എംബസിക്കെതിരെയും സമരം ചെയ്തതിന് ശേഷം ആദ്യമായി മോദിയോട് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു എന്നതാണ് യമണ്ടന്‍ സംഭവമായി അങ്ങേര് പറയുന്നത്. എന്നാല്‍ മോദിക്കെതിരെ, സംഘ്പരിവാറിനെതിരെ നിരന്തരം തെരുവില്‍ സമരം ചെയ്യുന്ന സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്.

CAA-NRC നിയമം കൊണ്ടു വന്നപ്പോള്‍ 40 ദിവസമാണ് യൂത്ത് ലീഗ് ഷഹീന്‍ ബാഗ് സംഘടിപ്പിച്ചത്. ഡല്‍ഹി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷഹീന്‍ബാഗിന് നേതൃത്വം നല്‍കിയത് ഞങ്ങളായിരുന്നു. പൂക്കോട്ടൂരില്‍ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് പതിനായിരങ്ങളെ അണി നിരത്തി ഞങ്ങള്‍ നടത്തിയ ഡേനൈറ്റ് മാര്‍ച്ച് കേരളത്തിന് മറക്കാനാകുമോ?അന്ന് ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താന്‍ ഞങ്ങള്‍ക്കെതിരെ കേസ് എടുക്കുന്ന തിരക്കിലായിരുന്നു എന്നത് അത്ര പെട്ടെന്ന് മറന്ന് പോയോ ജലീല്‍ സാഹിബേ?

മോദിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ സഞ്ജീവ് ഭട്ടിനെ കല്‍തുറുങ്കിലടച്ചപ്പോള്‍ കേരളത്തിന്റെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഒരേ ഒരു സംഘടന യൂത്ത് ലീഗായിരുന്നു. അതു കാണാന്‍ അവരുടെ പത്‌നി ശ്വേതാ ഭട്ട് കേരളത്തിലെത്തിയത് ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്? ഗുജറാത്തില്‍ സംഘ്പരിവാര്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ മോദിക്കെതിരെ നിയമയുദ്ധം നടത്തിയതിന് ആര്‍.ബി ശ്രീകുമാറിനെയും ടീസ്റ്റ സെതല്‍വാദിനെയും ജയിലിലടച്ചപ്പോള്‍ ഉജ്ജ്വലമായ സമരം സംഘടിപ്പിച്ച ഏക സംഘടന യൂത്ത് ലീഗാണ്.

പെട്രോളിനും ഡീസലിനും പാചക വാതകത്തിനും മോദി അടിക്കടി വില കൂട്ടിയപ്പോള്‍ ഡി.വൈ.എഫ്.ഐ മൗനവൃതത്തിലായിരുന്നു. കാരണം പിണറായിയും ഇവിടെ മത്സരിച്ച് നികുതി കൂട്ടുകയായിരുന്നു. അന്ന് തെരുവില്‍ സമരം ചെയ്ത സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്. അങ്ങിനെ എത്രയെത്ര സമരങ്ങള്‍!

സമരങ്ങളെ കുറിച്ച് എഴുതിയാല്‍ നീണ്ടുപോകുമെന്നത് കൊണ്ട് ഒറ്റക്കാര്യം കൂടി പറഞ്ഞ് ആ വിഷയം വിടാം. മോദിക്കെതിരെ നിര്‍ഭയനായി രാജ്യം മുഴുവന്‍ കാല്‍ നടയായി സഞ്ചരിച്ച് സംസാരിച്ചു കൊണ്ടിരുന്ന രാഹുല്‍ ഗാന്ധിയെ മോദി ഭരണകൂടം പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയപ്പോള്‍ നോമ്പു കാലമായിട്ടു പോലും രാത്രിയില്‍ പതിനായിരങ്ങളാണ് കോഴിക്കോട്ട് സമ്മേളിച്ചത്. പിന്നീട് കേരളത്തില്‍ അത്തരം സമരപരമ്പരക്ക് തുടക്കം കുറിക്കാന്‍ കാരണക്കാരായ സംഘടനയുടെ പേര് അഭിമാനത്തോടെ കേരളം പറയും അത് യൂത്ത് ലീഗ് ആണെന്ന്. കേട്ടോ പഴയ സെക്രട്ടറീ...

ഇനി കത്വ ഫണ്ടുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് വെല്ലുവിളി. അല്ല ചങ്ങായീ ഇങ്ങളല്ലായിരുന്നോ യൂത്ത് ലീഗുമായി സംവാദത്തിന് തയ്യാറല്ല എന്നും വേണമെങ്കില്‍ പാണക്കാട് തങ്ങന്‍മാരോ കുഞ്ഞാലിക്കുട്ടിയോ വന്നാല്‍ നോക്കാമെന്ന് പറഞ്ഞത്. മന്ത്രിസ്ഥാനം പോയപ്പോള്‍ കൂട്ടത്തില്‍ ഓര്‍മ്മ ശക്തി കൂടി പോയോ?

അല്ല ജലീല്‍ക്ക കേരളം ഭരിക്കുന്നത് മുസ്‌ലിം ലീഗാണോ? ഇങ്ങളല്ലേ? ഇങ്ങളെ പോലീസ് കത്വ കേസ് പറഞ്ഞ് ഒരു കേസെടുത്തില്ലായിരുന്നോ? അതെന്തായി? നിങ്ങള്‍ക്ക് ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ ഒരു രൂപ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ആ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടൂടെ? ഒരു സമരത്തിന്റെ പേരില്‍ എന്നെ 16 ദിവസം ജയിലിലടച്ചതിനേക്കാള്‍ സന്തോഷം നിങ്ങള്‍ക്കും വിജയേട്ടനും കിട്ടിലായിരുന്നോ? കേസെടുത്ത് രണ്ടര വര്‍ഷമായിട്ടും ഒന്ന് പോലീസ് സ്‌റ്റേഷനിലേക്ക് പോലും വിളിപ്പിക്കാന്‍ നിങ്ങള്‍ക്ക് പറ്റിയില്ല എങ്കില്‍ ഈ കേസുമായി മുന്നോട്ടു പോയാല്‍ നിങ്ങള്‍ നാണം കെടും എന്നത് കൊണ്ട് മാത്രമല്ലേ?

പിന്നെ ഞങ്ങള്‍ ടൂര്‍ പോകുന്നു എന്നതാണ് മൂപ്പരെ വല്ല്യ പരാതി. നിങ്ങളും വിജയേട്ടനുമൊക്കെ സര്‍ക്കാര്‍ ചെലവില്‍ പോയത് പോലെ അല്ല ഞങ്ങള്‍ പോകുന്നത്. സ്വന്തം ചെലവിലാണ്. വേണമെങ്കില്‍ അതും അന്വേഷിക്ക്. പിന്നെ ഞാന്‍ പോയത് കുടുംബത്തിന്റെ കൂടെയാണ്. അല്ലാതെ നിങ്ങള്‍ പോയ പോലെ പോക്‌സോ കേസിലെ പ്രതിയുടെ കൂടെയോ അവരുടെ ചെലവിലോ അല്ല.

പിന്നെ ചന്ദ്രിക ഇ.ഡി കണ്ടു കെട്ടുമെന്നും അങ്ങിനെ വന്നാല്‍ ദേശാഭിമാനിയില്‍ അച്ചടിക്കുമെന്നുമൊക്കെയുള്ള താങ്കളുടെ ഉപദേശം കണ്ടു. അതിന് ഒറ്റ മറുപടിയേ ഉള്ളൂ

ഉപദേശം കൊള്ളാം വര്‍മ്മ സാറേ.
പക്ഷേ ചെറിയ ഒരു പ്രശ്‌നം ഉണ്ട്.
തന്റെ....

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News