Sorry, you need to enable JavaScript to visit this website.

ശിവമോഗയില്‍ ജയിക്കാന്‍ ഒറ്റ മുസ്ലിം വോട്ടും വേണ്ടെന്ന് ബി.ജെ.പി നേതാവ് ഈശ്വരപ്പ

ശിവമോഗ- കര്‍ണാടകയിലെ ശിവമോഗ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ ഒറ്റ മുസ്ലിം വോട്ടും വേണ്ടെന്ന് മുന്‍ ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ.
മെയ് 10ന് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈശ്വരപ്പയുടെ വിവാദ പരാമര്‍ശം.
ജാതി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കണമെന്നും നമ്മള്‍ ഒറ്റക്കെട്ടാണെന്നും ഒന്നിനും നമ്മെ ഭിന്നിപ്പിക്കാനാവില്ലെന്നും കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 50,000 മുതല്‍ 55,000 വരെ മുസ്ലിം വോട്ടര്‍മാര്‍ ശിവമോഗ മണ്ഡലത്തിലുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. നമുക്ക് ഒരെണ്ണം പോലും ആവശ്യമില്ല. ഞങ്ങള്‍ക്ക് ഒരെണ്ണം പോലും ആവശ്യമില്ലെന്ന് ഞാന്‍ നേരിട്ട് പറയുകയാണ്- ശിവമോഗയില്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗത്തില്‍ ഈശ്വരപ്പ പറഞ്ഞു.
ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗം ബി.എസ് യെദ്യൂരപ്പ, ശിവമോഗ എംപി ബി വൈ വിജയേന്ദ്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് അടുത്തിടെ ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കരുതെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്തിക്കാനാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News