പൂനെ- കാമുകിയുടെ പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഒരുമിച്ച് ജീവിക്കുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് ഇയാൾ കാമുകിയുടെ കുഞ്ഞിനെ കൊന്നത്. ഏപ്രിൽ ആറിനാണ് ഇയാൾ കുഞ്ഞിനെ ബക്കറ്റിലെ തിളച്ച വെള്ളത്തിൽ മുക്കിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് ഇക്കഴി 18ന് മരിച്ചു. സ്ത്രീയില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ യുവാവ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കുകയായിരുന്നു. കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ യുവതിയുടെ സഹോദരി ഇയാൾ കുഞ്ഞിനെ വെള്ളത്തിൽ മുക്കുന്നത് കണ്ടിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം ഇവർ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുഞ്ഞ് മരിച്ചതിന് പിന്നാലെ ഇവർ കൊലപാതകമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.