Sorry, you need to enable JavaScript to visit this website.

ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നത് അവിശ്വസനീയം, കണക്കുകള്‍ പുറത്ത് വിടണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം - റോഡില്‍ സ്ഥാപിച്ച എ ഐ ക്യാമറയക്ക് ഒന്നിന് 33 ലക്ഷത്തോളം രൂപ വില വരുമെന്നത് അവിശ്വസനീയമാണെന്നും ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.  ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനായി സ്ഥാപിച്ച ക്യാമറ സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ചാണ് 726 ക്യാമറകള്‍ സ്ഥാപിച്ചത്.  ക്യാമറകളുടെ യഥാര്‍ഥ വിലയും അത് സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും. അടക്കമുള്ള കണക്കുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. കെല്‍ട്രോണ്‍ മാറ്റാര്‍ക്കെങ്കിലും ഉപകരാര്‍ നല്‍കിയിട്ടുണ്ടോ എന്നതടക്കമുള്ള മുഴുവന്‍ കാര്യങ്ങളും പുറത്ത് വരേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Latest News