Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞാൻ കർഷകന്റെ മകനാണ്, പേടിപ്പിക്കാനാകില്ല, രൂക്ഷമായ ഭാഷയിൽ സത്യപാൽ മാലിക്

ന്യൂദൽഹി- ഞാൻ ഒരു കർഷകന്റെ മകനാണ്. എന്നെ പരിഭ്രാന്തനാക്കാനാകില്ല. ഞാൻ സത്യത്തിൽ ഉറച്ചുനിൽക്കും- ചോദ്യം ചെയ്യാൻ സി.ബി.ഐ വിളിപ്പിച്ചതിന് പിന്നാലെ ട്വീറ്റുമായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. റിലയൻസ് ജനറൽ ഇൻഷുറൻസ് അഴിമതി നടത്തിയെന്ന കേസിൽ സാക്ഷിയായി ഏപ്രിൽ 28ന് സത്യപാൽ മാലിക്കിനോട് ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ ഭാഷയിൽ ട്വീറ്റുമായി മാലിക രംഗത്തെത്തിയത്. 
2019ലെ പുൽവാമ ആക്രമണത്തെക്കുറിച്ച് മാലിക് കഴിഞ്ഞയാഴ്ച നടത്തിയ വെളിപ്പെടുത്തൽ ഇന്ത്യയിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു.  സി.ആർ.പി.എഫിന്റെ നാൽപത് സൈനികർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിലേക്ക് നയിച്ചത് സുരക്ഷാ വീഴ്ചയാണെന്നായിരുന്നു സത്യപാലിന്റെ ആരോപണം. ഇതിന്റെ കൂടി പശ്ചാതലത്തിൽ സത്യപാൽ മാലിക്കിന്റെ ചോദ്യം ചെയ്യലിന് ഏറെ പ്രസക്തിയുണ്ട്. 

'സത്യം പറഞ്ഞുകൊണ്ട് ഞാൻ ചിലരുടെ പാപങ്ങൾ തുറന്നുകാട്ടി. അതുകൊണ്ടായിരിക്കാം ഈ വിളി വന്നത്. ഞാൻ ഒരു കർഷകന്റെ മകനാണ്; ഞാൻ പരിഭ്രാന്തരാകില്ല, ഞാൻ സത്യത്തിൽ ഉറച്ചുനിൽക്കുന്നവെന്ന് സത്യപാൽ മാലിക് ട്വീറ്റ് ചെയ്തു. യാത്ര ചെയ്യാൻ ഒരു വിമാനം ആവശ്യപ്പെട്ട് അർദ്ധസൈനിക സേന നൽകിയ അഭ്യർത്ഥന സർക്കാർ നിരസിച്ചതാണ് സൈനികർ റോഡ് മാർഗം യാത്ര ചെയ്യാൻ ഇടയാക്കിയതെന്ന് മാലിക് പറഞ്ഞിരുന്നു. ജമ്മു കശ്മീർ സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിച്ചതിലെ അഴിമതിയിൽ റിലയൻസ് ജനറൽ ഇൻഷുറൻസ്, ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേഴ്‌സ് എന്നിവർ പ്രതികളായ കേസിലാണ് മാലികിനെ സാക്ഷിയായി ചോദ്യം ചെയ്യുന്നത്. ഏകദേശം 3.5 ലക്ഷം ജീവനക്കാരെ ഉൾക്കൊള്ളുന്ന ഇൻഷുറൻസ് പദ്ധതി 2018 സെപ്റ്റംബറിൽ പ്രാവർത്തികമായെങ്കിലും ഒരു മാസത്തിനുള്ളിൽ മാലിക് റദ്ദാക്കി. കരാറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ജീവനക്കാർ തന്നെയാണ് സത്യപാൽ മാലികിനെ സമീപിച്ചത്. തുടർന്ന് അദ്ദേഹം ഇതു സംബന്ധിച്ച് പഠനം നടത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു. 
എന്നോട് ചോദ്യം ചെയ്യലിന് വരാൻ സി.ബി.ഐ ആവശ്യപ്പെട്ടു. അവർക്ക് ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമുണ്ട്. ഞാൻ രാജസ്ഥാനിലേക്ക് പോകുകയാണ്. തിരിച്ചെത്തി ഏപ്രിൽ 27 മുതൽ 29 വരെ അവർക്ക് നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.
 

 

Latest News