Sorry, you need to enable JavaScript to visit this website.

ലോകകപ്പ് വേദിയിലും മാധ്യമ  പ്രവര്‍ത്തകയ്ക്ക് രക്ഷയില്ല 

റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് ആവേശം ലോകമെമ്പാടും എത്തിക്കുന്നതിന്റെ തിരക്കിലാണ് മാധ്യമപ്രവര്‍ത്തകര്‍. അതിനായി വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ഒരു വിരുതന്‍ ചാനല്‍ പ്രവര്‍ത്തകയെ കടന്നുപിടിച്ചു. ജര്‍മ്മന്‍ ചാനലിന്  വേണ്ടി ലൈവായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു ഫുട്‌ബോള്‍ ആരാധകന്‍ സുന്ദരിയായ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ചത്. സരാന്‍സ്‌കില്‍ ലൈവായി റിപ്പോര്‍ട്ട് നടത്തുകയായിരുന്ന ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ ആണ് യുവാവ് കടന്നുപിടിച്ചത്. കൊളംബിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ് ജൂലിയത്. പീഡന ദൃശ്യങ്ങള്‍ ജൂലിയത് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. അക്രമം നടത്തിയയാള്‍ താന്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതും കാത്ത് അടുത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്ന് ജൂലിയത് പറഞ്ഞു. ലൈവ് റിപ്പോര്‍ട്ടിങ് തുടങ്ങിയതോടെയാണ് കയറിപ്പിടിച്ചത്. 

Latest News