Sorry, you need to enable JavaScript to visit this website.

ആതിഖ് അഹമ്മദ്, അഷ്‌റഫ് വധം, യു.പി പോലീസിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ന്യൂദല്‍ഹി- പ്രയാഗ്‌രാജില്‍ പോലീസ് അകമ്പടിയില്‍ പോകുകയായിരുന്ന മുന്‍ എം.പി ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ഉത്തര്‍പ്രദേശ് പോലീസിന് നോട്ടീസയച്ചു.
നാലാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, പ്രയാഗ്‌രാജ് പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.
കൊലപാതകത്തിലേക്ക് നയിച്ച വശങ്ങള്‍, മരിച്ചയാളുടെ മെഡിക്കല്‍ലീഗല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ സിഡി, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ സൈറ്റ് പ്ലാന്‍, എന്നിവ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തണം. മജിസ്‌ട്രേറ്റ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
ശനിയാഴ്ച രാത്രി പോലീസ് ഉദ്യോഗസ്ഥര്‍ പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജിലേക്ക് ചെക്കപ്പിനായി കൊണ്ടുപോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മൂന്ന് പേര്‍ ആതിഖ് അഹമ്മദിനെയും അഷ്‌റഫിനെയും വെടിവെച്ചുകൊന്നത്.
ഈ വര്‍ഷമാദ്യം ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് പോലീസ് സെക്യൂരിറ്റി ഗാര്‍ഡുകളും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിചരാണക്കായാണ് ഗുജറാത്ത്, ബറേലി ജയിലുകളില്‍ നിന്ന് ഇവരെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്നത്.
കൊല്ലപ്പെടുമ്പോള്‍ സഹോദരങ്ങള്‍ കൈവിലങ്ങില്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ടെലിവിഷന്‍ ചാനലുകളിലും ഭയാനകമായ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഏപ്രില്‍ 13ന് ഝാന്‍സിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെ മകന്‍ അസദിന്റെ അന്ത്യകര്‍മങ്ങള്‍ വെടിവെപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രയാഗ്‌രാജില്‍ നടന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News