Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയില്‍ അമിത് ഷായും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിനെത്തിയ 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു

മുംബൈ - കൊടും ചൂടില്‍ തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. 24 പേര്‍ക്ക് പൊള്ളലേറ്റു,  മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് സംഭവം. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്ക് മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുത്തവരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.  38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്ത് ഉച്ചയ്ക്ക് തുറന്ന ഗ്രൌണ്ടില്‍ വച്ചാണ് സമ്മേളനം നടന്നത്. ഉച്ചയ്ക്ക 12 മണിയോടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഒരു മണിക്ക് ശേഷമാണ് സമാപിച്ചത്. ചടങ്ങുകള്‍ കാണാനും കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു. സംഭവം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. 

 

 

 

 

Latest News