Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുഴക്കിയ പ്രവാസി പിടിയില്‍

കൊച്ചി-മുഖ്യമന്ത്രി പിണറായി വിജയനെതിരെ അബുദാബിയില്‍വെച്ച് ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ പിടിയില്‍. ദല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി പോലീസ് സംഘം ദല്‍ഹിയിലെത്തി ഇയാലെ ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കൊണ്ടുവരും.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്.
ജോലി ഉപേക്ഷിച്ചു പഴയ ആയുധങ്ങള്‍ വൃത്തിയാക്കി മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടില്‍ മടങ്ങിയെത്തുമെന്നാണ് ആര്‍.എസ്.എസുകാരനായ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ നല്‍കിയ ലൈവ് വിഡിയോയില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായപ്പോള്‍ ഇയാള്‍ മറ്റൊരു വിഡിയോയില്‍ മാപ്പു പറഞ്ഞിരുന്നു.
 കൃഷ്ണകുമാറിനു വധഭീഷണി ഉള്ളതിനാല്‍ യാത്ര ദല്‍ഹി വഴിയാക്കണമെന്ന്  പോലീസ് അബുദാബിയിലെ ഓയില്‍ കമ്പനിയെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണു കമ്പനി ഇയാള്‍ക്കു ദല്‍ഹിയിലേക്ക് ടിക്കറ്റ് നല്‍കിയതും അവിടെ പിടികൂടാന്‍ കേരള പോലീസ് നീക്കങ്ങള്‍ നടത്തിയതും.
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും കൃഷ്ണകുമാര്‍ നായര്‍ ഭീഷണി മുഴക്കിയിരുന്നു. താന്‍ പഴയ ആര്‍.എസ.്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ നാട്ടിലേക്കു വരികയാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. നാട്ടിലേക്കു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാന്‍ തയാറാണെന്നും രണ്ടാമത്തെ വിഡിയോയില്‍ ഇയാള്‍ പറഞ്ഞിരുന്നു.
 

Latest News