Sorry, you need to enable JavaScript to visit this website.

എലത്തൂര്‍ ആക്രമണം തൃശൂരും കണ്ണൂരും  ഇങ്ങെടുക്കുവാനുള്ള ഗുഢ പദ്ധതിയോ? കെ.ടി ജലീല്‍ 

വളാഞ്ചേരി- എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിന്റെ പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നോ എന്ന ചോദ്യവുമായി കെ ടി ജലീല്‍ എം എല്‍ എ. ദല്‍ഹിയില്‍ നിന്നും പ്രതി കോഴിക്കോട്ടേക്ക് ട്രെയിന്‍ കത്തിക്കാന്‍ എന്തിനാണ് എത്തിയതെന്നും അയാളെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിപ്പിച്ചതാണോ എന്നും കെ ടി ജലീല്‍ ചോദിച്ചു. ഉത്തര്‍ പ്രദേശില്‍ രാമനവമി ദിനത്തില്‍ പശുക്കളെ അറുത്ത സംഭവത്തില്‍ ഭാരത് ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതും ഇതില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെയുള്ള വ്യാജ പരാതിയും ചൂണ്ടിക്കാണിച്ചാണ് ജലീല്‍ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. എലത്തൂര്‍ കേസിലും ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും ജലീല്‍ വ്യക്തമാക്കി. ട്രെയിന്‍ കത്തിക്കാന്‍ സൈഫി എന്തിനാണ് ദല്‍ഹിയില്‍ നിന്ന് ദീര്‍ഘ ദൂരം യാത്ര ചെയ്ത് കോഴിക്കോട്ടെത്തിയത്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍? കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ട്രെയിന്‍ കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ എന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ? ആഗ്രയിലെ ''പശുവിനെ അറുത്ത്' കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാര്‍ത്ഥ്യം പുറത്തായി കുറ്റവാളികള്‍ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്.  എലത്തൂര്‍ അന്വേഷണ സംഘം ഇവകൂടി പരിശോധിക്കണം- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Latest News