Sorry, you need to enable JavaScript to visit this website.

ഒന്നര ലക്ഷം രൂപയും രേഖകളും കണ്ടെത്തിയെന്ന് പോലീസ്; മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍

ഗുവാഹത്തി- നിരോധിത സംഘടനകളായ പോപ്പലുര്‍ ഫ്രണ്ടിന്റേയും കാമ്പസ് ഫ്രണ്ടിന്റേയും മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തതായി അസം പോലീസ്.
ബാര്‍പേട്ട റോഡ് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലയവരില്‍ രണ്ടുപേര്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും കാമ്പസ് ഫ്രണ്ടിന്റേയും ഉന്നത നേതാക്കളാണെന്ന് പോലീസ് സൂപ്രണ്ട് അമിതാഭ് സിന്‍ഹ വാര്‍ത്താലേഖകരോട് പറഞ്ഞു. ദല്‍ഹിയില്‍നിന്ന് ട്രെയിനില്‍ വന്നിറങ്ങിയപ്പോഴാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ ജിഹാദുല്‍ ഇസ്ലാം, പോപ്പുലര്‍ ഫ്രണ്ട് അസം സെക്രട്ടറ് ജാകിര്‍ ഹുസൈന്‍, സംസ്ഥാന പ്രസിഡന്റ് അബു സമ എന്നിവരാണ് അറസ്റ്റിലായതെന്ന് സിന്‍ഹ പറഞ്ഞു. ഇവരില്‍നിന്ന് ഒന്നര ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തതായും പോലീസ് സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംഘടനകളെ നിരോധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുനിന്ന് രക്ഷപ്പെട്ട ഇവര്‍ അസമിനു പുറത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടു. മൂന്നു പേരേയും ചോദ്യം ചെയ്തുവരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News