ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് തീവണ്ടി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ചെന്നൈ- ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് തീവണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച പച്ചക്കൊടി വീശി. പിന്നാലെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. 1057 രൂപ മുതല്‍ 2310 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ആറിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 11.50ന് ചെന്നൈയിലെത്തും. ചെന്നൈയില്‍നിന്ന് ദിവസവും ഉച്ചയ്ക്ക് 2.25ന് പുറപ്പെട്ട് രാത്രി 8.15ന് കോയമ്പത്തൂരിലെത്തും. തീവണ്ടിയില്‍ ഭക്ഷണംനല്‍കും. ഭക്ഷണം അടക്കം ചെയര്‍ കാറിന് 1215 രൂപയും എക്‌സിക്യൂട്ടീവ് കോച്ചില്‍ 2310 രൂപയുമാണ് നിരക്ക്.
ക്ഷണം ആവശ്യമില്ലാത്തവര്‍ക്ക് നിരക്ക് യഥാക്രമം 1057 രൂപയും 2116 രൂപയുമാണ്. വന്ദേഭാരതിന്റെ യാത്രാസമയം അഞ്ച് മണിക്കൂര്‍ 50 മിനിറ്റാണ്. മണിക്കൂറില്‍ ശരാശരി 110 കിലോമീറ്റര്‍ വേഗതയുണ്ടാവും. എട്ട് എ.സി. കോച്ചുകളുമായാണ് തുടക്കത്തില്‍ വണ്ടി ഓടുക. 536 സീറ്റുകളുണ്ടാകും. കോച്ചുകളുടെ എണ്ണം പീന്നീട് 16 ആയി ഉയര്‍ത്തും. സേലം, ഈറോഡ്, തിരുപ്പൂര്‍ എന്നിവടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് തീവണ്ടിയാണിത്.

 

Latest News