Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീവെക്കാൻ തോന്നി, തീവെച്ചു, പിറകിൽ ആരുമില്ലെന്ന് തീവണ്ടി തീവെപ്പിലെ പ്രതി

കോഴിക്കോട്- തീവണ്ടി തീവെപ്പ് കേസിൽ പ്രത്യേക സംഘം അന്വേഷണം തുടരുന്നു. എനിക്ക് തീവെക്കണമെന്ന് തോന്നി, ഞാൻ ചെയ്തു, എന്റെ പിറകിൽ ആരുമില്ല' എന്നാണ് അന്വേഷണ സംഘത്തോട് പ്രതി ഷാറൂഖ് സെയ്ഫി പറയുന്നത്. ദൽഹിയിൽ നിന്ന് തീവണ്ടിയിലാണ് ഞായറാഴ്ച ഷൊർണൂരിൽ എത്തിയത്. അവിടെയുള്ള പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയത്. പിന്നീട് ടിക്കറ്റ് എടുക്കാതെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഷൊർണൂരിൽ നിന്ന് കയറിയെന്നും ഇയാൾ പറയുന്നു. അതേസമയം, ബി.ജെ.പിയുമായി ബന്ധപ്പെട്ട് റെയിൽവേ സ്‌റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്നത് തുടരുമ്പോഴും ഇയാളുടെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. ഒറ്റയ്ക്കാണ് ചെയ്തതെന്ന മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. 
സംസ്ഥാന പോലീസിനൊപ്പം എൻ.ഐ.എയും എ.ടി.എസും റെയിൽവേ പോലീസുമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. പതിനൊന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് മാലൂർകുന്ന് എ.ആർ.ക്യാംപിലാണ് ചോദ്യം ചെയ്യുന്നത്. പതിനാലു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ സാഹചര്യത്തിൽ പ്രതിക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തി. യു.എ.പി.എ ഇതുവരെ ചുമത്തിയിട്ടില്ല. കൊലപാതകം (302), കൊലപാതകശ്രമം (307) , ആസിഡ് പോലുള്ളവ ഉപയോഗിച്ച് കഠിന പരിക്കേൽപ്പിക്കൽ (326എ) തീപിടിക്കുന്ന വസ്തുക്കളുമായി കുഴപ്പമുണ്ടാക്കുക (436 ),ഇന്ത്യൻ റെയിൽവേ ആക്ട് 151ാം വകുപ്പ് തുടങ്ങിയവയാണ് പ്രാഥമികമായി ചുമത്തിയിരിക്കുന്നത്.
അതിനിടെ സമാന്തരമായ അന്വേഷണം ദൽഹി കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. ഷാറൂഖിന്റെ ബന്ധുക്കളെ കേരളത്തിൽ നിന്നുള്ള പോ
ലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. ഇതുവരെ നടന്ന അന്വേഷണ വിവരങ്ങൾ അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാർ കണ്ണൂരിലെത്തി മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തി. 
തീപ്പിടുത്തത്തിനിടെ ട്രെയിനിൽ നിന്ന് വീണുമരിച്ചവരുടെ വീടുകളിലെത്തി മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കുടുംബങ്ങൾക്കുള്ള സഹായധനവും കൈമാറി.
വ്യാഴാഴ്ച പുലർച്ചെയാണ് ഷാറൂഖിനെ കോഴിക്കോട്ടെത്തിച്ചത്. 11മണിവരെ മാലൂർ കുന്നിലെ എ.ആർ.ക്യാംപിൽ ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽകോളജിലെത്തിച്ചു. വിശദമായ പരിശോധനകൾക്കൊടുവിൽ മഞ്ഞപിത്തവും കരൾരോഗവും കണ്ടെത്തിയതിനാൽ ഒരു ദിവസം നിരീക്ഷണത്തിൽവെച്ചു. ഇന്നലെ രാവിലെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്.വി മനേഷ് ആശുപത്രിയിലെത്തി പ്രതിയുടെ മൊഴിരേഖപ്പെടുത്തി. ആരോഗ്യനില ഡോക്ടർമാരുമായി ചർച്ചചെയ്തപ്പോൾ ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് വ്യക്തമായി. തുടർന്നാണ് ഇയാളെ 11 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. വൈകിട്ട് മൂന്നോടെ പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് 11ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. പിന്നീട് കനത്തസുരക്ഷയിൽ പൊലീസ് എ.ആർ.ക്യാംപിലേക്ക് കൊണ്ടുപോയി. അവിടെയാണ് തുടർന്നുള്ള ചോദ്യം ചെയ്യൽ നടക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള എ.ടി.എസ് സംഘവും സംസ്ഥാന എ.ടി.എസ് സംഘവും കോഴിക്കോട്ടുണ്ട്. ചെന്നെയിൽ നിന്നുള്ള  ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിന്റെ കീഴിലുള്ള എൻ.ഐ.എ മൂന്നംഗസംഘവും  കോഴിക്കോടുണ്ട്. ഇവരെല്ലാം പ്രത്യേകമായും ഒരുമിച്ചും പ്രതിയെ ചോദ്യം ചെയ്യുകയാണ്.


പ്രതി കുറ്റം സമ്മതിച്ചുവെന്ന് എ.ഡി.ജി.പി

കോഴിക്കോട് - ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘതലവൻ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ. റെയിൽവേട്രാക്കിൽ നിന്നും കളഞ്ഞുകിട്ടിയ ബാഗ് അയാളുടേതാണെന്നും ഡയറിക്കുറിപ്പിലെ കൈയ്യെഴുത്ത് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു. അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. വിശദമായ ചോദ്യം ചെയ്യലിനുശേഷമേ എന്തെങ്കിലും പറയാനാവൂ. അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ടിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തും. സംഭവത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചോ, കൂടെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നോ എന്നും എപ്പോൾ പറയാനാവില്ലെന്നും എ.ഡി.ജി.പി. പ്രതികരിച്ചു.

Latest News