Sorry, you need to enable JavaScript to visit this website.

'മോഡിയെ തീവ്രവാദിയായി പ്രഖ്യാപിക്കൂ' കാനഡയില്‍  ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം 

ടൊറന്റോ-കാനഡയിലെ ഒന്റാറിയോയിലെ ഒരു ഹിന്ദു ക്ഷേത്രം കൂടി നശിപ്പിക്കപ്പെട്ടു. ക്ഷേത്രത്തിന്റെ ചുവരുകള്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചാണ് നശിപ്പിച്ചത്. ടൈംസ് നൗ  ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് പേര്‍ ചേര്‍ന്ന് ക്ഷേത്രത്തിന്റെ ചുവരുകളില്‍ പെയിന്റ് സ്പ്രേ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 'ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്', 'മോഡിയെ തീവ്രവാദിയായി പ്രഖ്യാപിക്കൂ' എന്നൊക്കെയാണ് സ്പ്രേ കൊണ്ട് എഴുതിയിരിക്കുന്നത്.
സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി 11നും ഒന്നിനുമിടയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി 31 ന് കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ ഉപയോഗിച്ച് സമാനമായ രീതിയില്‍ നശിപ്പിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

Latest News