Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ജയിലുകളില്‍  മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്

തിരുവനന്തപുരം-ജയിലുകളില്‍ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്. പ്രാര്‍ഥനകള്‍, കൗണ്‍സിലിങ് എന്നിവയ്ക്കായി സംഘടനകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കി. ഇനി മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് അംഗീകാരം. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യയയാണ് നിര്‍ദേശം നല്‍കിയത്. വിവിധ സംഘടനകള്‍ ജയിലിലെത്തി അന്തേവാസികള്‍ക്കായി പ്രാര്‍ഥനകളും കൗണ്‍സിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നല്‍കിയിരുന്നത്. അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷം വരെ ജയിലിലെത്തി പ്രാര്‍ഥനകളും കൗണ്‍സിലിങ്ങും നടത്താം. എന്നാല്‍, മതപരമായവ നടത്തേണ്ടതില്ലെന്നും മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്താമെന്നുമാണ് ജയില്‍ മേധാവിയുടെ നിര്‍ദേശം. ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. 

Latest News