Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ കത്തിച്ചത് മറ്റാരുടെയോ  പ്രേരണയാല്‍, പ്രതിയ്ക്ക് മാനസിക പ്രശ്‌നമില്ല 

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് അന്വേഷണ സംഘം. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് വിവരം ലഭിച്ചത്. മറ്റാരോ നിര്‍ദേശിച്ച പ്രകാരമാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് മൊഴി നല്‍കി. മഹാരാഷ്ട്ര എ ടി സും കേരള എ ടി സിലേയും ഉദ്യോഗസ്ഥരാണ് പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.പ്രതിക്ക് അധികം സംസാരിക്കാന്‍ കഴിയാത്ത സഹചര്യമാണ് ഉള്ളത്. മുഖത്ത് പൊള്ളലേറ്റത് കൊണ്ട് പ്രതിക്ക് കൂടുതല്‍ സംസാരിക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യം ചെയ്തുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളില്ല എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
മറ്റാരോ നിര്‍ദേശിച്ച പ്രകാരമാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നും മൊഴി നല്‍കിയതായി അന്വേഷണസംഘം പറയുന്നു. കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി മൊഴി നല്‍കി.
ഷെഹറൂഖ് സെയ്ഫി കുടുങ്ങിയത് ഏജന്‍സികളുടെ സംയുക്ത നീക്കത്തിലാണ്. രത്‌നഗിരിയില്‍ ഉണ്ടെന്ന വിവരം കിട്ടിയത് ഇന്റലിജന്‍സിനാണ്. പിടികൂടിയത് മഹാരാഷ്ട്ര എടിഎസ് സംഘം. മഹാരാഷ്ട്ര എടിഎസിന് വിവരം കൈമാറിയത് സെന്‍ട്രല്‍ ഇന്റലിജന്‍സാണ്. രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ പ്രതി ഇന്നലെ ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലാകുന്നത്.

Latest News