Sorry, you need to enable JavaScript to visit this website.

ട്രംപ് അറസ്റ്റിൽ; രതി താരത്തിന് പണം നൽകിയ കേസ് 

ന്യൂയോർക്ക്- തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺ താരത്തിന് പണം നൽകിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറസ്റ്റിൽ. ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. 

2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി പോൺ താരം സ്‌റ്റോമി ഡാനിയൽസിനു പണം നൽകിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളർ നൽകിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ൽ താനും ട്രംപും ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നു ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു. 

2006 ജൂലൈയിൽ ലേക്ക് ടാഹോയിൽ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിനിടെയാണ് ഡാനിയൽസ് ട്രംപിനെ പരിചയപ്പെടുന്നത്. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006ലാണ്. സംഭവം നടക്കുമ്പോൾ മെലനിയ മകൻ ബാരൺ ട്രംപിന് ജന്മം നൽകി നാലുമാസം ആയതേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോർട്ട്. എന്നാൽ ആരോപണം തെറ്റാണെന്നും 'വ്യാജമായ ആരോപണങ്ങൾ' അവസാനിപ്പിക്കാനാണു പണം നൽകിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.

കനത്ത സുരക്ഷയുടെയും ലോകമാകയെുള്ള മാധ്യമ കോലാഹലത്തിനും ഇടയലൂടെയാണ് ട്രംപ് കോടതിയിൽ എത്തിയത്. ഫ്‌ലോറിഡയിൽ നിന്ന് ന്യൂയോർക്കിൽ എത്തി രാത്രി ട്രംപ് ടവറിൽ കഴിഞ്ഞ ട്രംപ് കോടതിയിലേക്ക് പോകുമ്പോൾ നിയമനടപടിയെ പറ്റി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 'അതിശയകരമായി തോന്നുന്നു  കൊള്ളാം, അവർ എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നു. ഇത് അമേരിക്കയിൽ നടക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

ട്രംപിന്റെ വാഹനവ്യൂഹം കോടതിയിലേക്ക് പോകുന്നതിനിടെ വൻ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. ട്രംപിൻെ യാത്രക്ക് വൻ കവറേജാണ് അമേരിക്കാൻ മാധ്യമങ്ങൾ നൽകിയത്. കോടതി സമുച്ചയത്തിലേക്ക് നടക്കുന്നതിനിടെ ട്രംപ് പിന്തുണക്കാർക്ക് നേരെ കൈവീശി.
 

Latest News