Sorry, you need to enable JavaScript to visit this website.

അച്ഛനെ കൊന്ന കേസില്‍ 16 വയസ്സായ മകനും അമ്മാവനും അറസ്റ്റില്‍

കോയമ്പത്തൂര്‍- തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മകനേയും അമ്മാവനേയും
പോലീസ് അറസ്റ്റ് ചെയ്തു. 52 കാരനായ വി.വിജയകാന്തിനെ കൊലപ്പെടുത്തിയ കേസിലാണ് നാഗപട്ടണം ജില്ലയിലെ സീര്‍കാഴി സ്വദേശിയായ 16 വയസ്സുകാരനും കടലൂര്‍ ജില്ലയിലെ പണ്രുട്ടിക്കടുത്ത് നല്ലൂര്‍പാളയം സ്വദേശിയായ മാതൃസഹോദരന്‍ ആര്‍. വിജയകുമാറും (33) അറസ്റ്റിലായത്.
വിജയകാന്തും ഭാര്യ വി.ഭാഗ്യലക്ഷ്മിയും (40) മകന്‍ വിജയകുമാറും  ആളിയാറിനടുത്ത് ജല്ലിപ്പട്ടി പഞ്ചായത്തിലെ ഇഷ്ടികക്കളത്തില്‍ ജോലിക്കാരായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ജോലിക്ക് ചേര്‍ന്നതെന്ന് പോലീസ് പറഞ്ഞു.
വിജയകാന്ത് മദ്യപിച്ച് ഭാര്യയുമായി വഴക്കിടാറുണ്ടെന്ന പോലീസ് പറഞ്ഞു. ശനിയാഴച രാവിലെ 10 മണിയോടെ മദ്യലഹരിയിലാണ് വിജയകാന്ത് ഇഷ്ടിക ചൂളയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിയത്. ഭാര്യയുമായി വഴക്ക് തുടങ്ങിയപ്പോള്‍ മകനും വിജയകുമാറും ചേര്‍ന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍, വിജയകാന്ത് അരിവാളെടുത്ത് മകനെയും ഭാര്യാസഹോദരനെയും ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് കുട്ടിയും അമ്മാവനും ചേര്‍ന്ന്  കല്ലും മറ്റും ഉപയോഗിച്ച് വിജയകാന്തിനെ മര്‍ദിച്ചു. തെങ്ങിന്റെ തടി കൊണ്ട്  തലയില്‍ ഇടിച്ച് വിജയകാന്തിനെ ഇരുവരും ചേര്‍ന്ന് തള്ളിയിട്ടതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊള്ളാച്ചി സര്‍ക്കാര്‍ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി.
ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആളിയാര്‍ പോലീസ് കേസെടുത്ത് കൊലപാതകത്തിന് ആണ്‍കുട്ടിയെയും അമ്മാവനെയും അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News