Sorry, you need to enable JavaScript to visit this website.

വേളാങ്കണ്ണി ബസ് അപകടം, മരണം നാലായി 

തിരുവനന്തപുരം-തൃശൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് ഒരു കുട്ടിയുള്‍പ്പടെ നാലുപേര്‍ മരിച്ചു. ബസ് ഡ്രൈവര്‍, 55 വയസുള്ള ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടുസ്ത്രീകള്‍, എട്ടുവയസുളള കുട്ടി എന്നിവരാണ് മരിച്ചതെന്നാണ്  നിഗമനം. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. തൃശൂരിലെ ഒല്ലുരില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വേളാങ്കണ്ണിയ്ക്കടുത്ത് മന്നാര്‍ക്കുടിയിലായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. തീര്‍ത്ഥാടകള്‍ എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഓടിക്കൂടിയ നാട്ടകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്പോള്‍ 51പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തിരിച്ചത്. സമീപവാസികളായ രണ്ടുപേരാണ് ഇവരെ കൊണ്ടുപോയതെന്നാണ് അറിയുന്നത്. 

Latest News