വീട്ടിലാരുമില്ലെന്ന് കണ്ട് ലൈംഗികാതിക്രമം  കാട്ടിയ 45കാരന് അഞ്ചു വര്‍ഷം കഠിന തടവ് 

വടകര- പതിനേഴുകാരിയുടെ വീട്ടില്‍ കയറി ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും നാദാപുരം അതിവേഗ (പോക്‌സോ) കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷ വിധിച്ചു. പശുക്കടവ് തലയഞ്ചേരി വീട്ടില്‍ ഹമീദി (45) നെയാണ് ശിക്ഷിച്ചത്.2021 ജൂണ്‍ 26ന് പെണ്‍കുട്ടിയുടെ സഹപാഠിയുടെ പിതാവായ പ്രതി മകളുടെ വിവാഹം ക്ഷണിക്കാന്‍ വീട്ടിലേക്ക് വരികയും വീട്ടിലാരുമില്ലെന്ന് കണ്ടപ്പോള്‍ കടന്നുപിടിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തെന്നാണ് കേസ്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
 

Latest News