Sorry, you need to enable JavaScript to visit this website.

വനിതാ രോഗികള്‍ക്കെതിരെ ലൈംഗിക  അതിക്രമം നടത്തിയിട്ടില്ല- മലയാളി ഡോക്ടര്‍

ലണ്ടന്‍-ചികിത്സയ്ക്ക് എത്തിയ നാല് വനിതാ രോഗികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തില്‍ നിരപരാധിയെന്ന് അവകാശപ്പെട്ട് മലയാളി ഡോക്ടര്‍. ഹാംപ്ഷയറിലെ ഹവന്റ് മേഖലയിലെ 46-കാരനായ ഡോ. മോഹന്‍ ബാബുവിന് എതിരെയാണ് ആരോപണം ഉയര്‍ന്നത്.
2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെ കാലയളവില്‍ ആണ് സംഭവങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്നത്. മെഡിക്കല്‍ പരിശോധനകള്‍ക്കിടെ ആണ് മോശം പെരുമാറ്റം നേരിട്ടതായി നാല് സ്ത്രീകള്‍ ആരോപിക്കുന്നത്. ഒരു രോഗിക്ക് എതിരെ രണ്ട് തവണ ഇത്തരം സംഭവം ഉണ്ടായെന്നാണ് വാദം.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ജിപി മോഹന്‍ ബാബു നിഷേധിച്ചു. ഹാംപ്ഷയറിലെ ഹാവന്റിലുള്ള സ്റ്റോണ്ടന്‍ സര്‍ജറിയില്‍ ആരോപിക്കപ്പെടുന്നപോലെ ലൈംഗിക അക്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഡോക്ടര്‍ വാദിക്കുന്നു.പോര്‍ട്സ്മൗത്ത് ക്രൗണ്‍ കോടതിയില്‍ ഹാജരായ ഡോക്ടര്‍ തന്റെ പേരും, വിലാസവും, ജനനതീയതിയുമാണ് അറിയിച്ചത്. ഇദ്ദേഹത്തിന്റെ വിചാരണ അടുത്ത വര്‍ഷം ആരംഭിക്കും.വിചാരണ വരെ ഡോക്ടറെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. 2024 ജനുവരി 8ന് കേസ് വിചാരണയ്ക്ക് എടുക്കും. മൂന്നാഴ്ച കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുമെന്ന് ജഡ്ജ് തിമോത്തി മൗസ്ലി കെസി പറഞ്ഞു. കേസ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.

Latest News