പുടിനെതിരെ വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റഷ്യയില്‍ വേണ്ടെന്ന് സ്പീക്കര്‍

മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്രാ ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വിലക്കണമെന്ന നിര്‍ദേശവുമായി റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യാസെസ്ലാവ് വോലോദിന്‍ രംഗത്ത്. ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കോടതിയെ പിന്തുണക്കുന്നവരെ ശിക്ഷിക്കുന്നതിനും നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പുടിനെതിരെ മാര്‍ച്ച് 17നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രെയ്‌നില്‍ നിന്നും റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങളാണ് പുടിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ റഷ്യ മുഖവിലയ്‌ക്കെടുത്തിട്ടില്ല. നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ പ്രസ്താവനയുമായി സ്പീക്കര്‍ രംഗത്തെത്തിയത്.

Latest News