കോഴിക്കോട് - മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനുറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണുക സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും കേരളത്തിൽ റമദാൻ ഒന്ന് എന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു.
റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുൽഹമീദ് മദീനിയും അറിയിച്ചു.
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി മാറ്റിയത് തെറ്റ്; കർഷക പ്രശ്‌നത്തിൽ കൂടെ നിൽക്കുന്നവരെ പാർട്ടി നോക്കാതെ പിന്തുണക്കും- താമരശ്ശേരി ബിഷപ്പ്
- മലയോര മേഖലയുടെ പേടിസ്വപ്‌നമായ വന്യമൃഗങ്ങളുടെ ആക്രമങ്ങളിൽ പോലും നാളിതുവരെയായി സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല. ആനയും കടുവയും എപ്പോൾ കൊല്ലുമെന്ന് കർഷകർ പേടിച്ചിരിക്കുമ്പോൾ ബഫർ സോൺ കൊണ്ടുവന്ന് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് സർക്കാർ ചെയ്തത്. എത്രയോ നെൽക്കർഷകർ സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചുവെന്നും താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ.
കോഴിക്കോട് - ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രിയിൽനിന്നും മറ്റൊരു മന്ത്രിക്ക് കൈമാറിയതിൽ എതിർപ്പുണ്ടെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് പല തവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാൽ, മറ്റെന്തോ സമ്മർദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാൾക്ക് കൈമാറിയിരിക്കുകയാണ്. ഇതിൽ എതിർപ്പുണ്ടെന്നും അത് വലിയൊരു പ്രശ്‌നമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാറി മാറി വന്ന കോൺഗ്രസ്, സി.പി.എം ഭരണകൂടങ്ങളിൽനിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായത്. കർഷകർ ഒരു വലിയ സംഘടിതശക്തി അല്ലാത്തത് കൊണ്ട് കർഷകരെ ഒരു സർക്കാരിനും വേണ്ട. എല്ലാം നഷ്ടപ്പെട്ട കർഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനമെന്നും ബിഷപ്പ് പറഞ്ഞു.
കർഷകരെ അനുഭാവപൂർവ്വം പിന്തുണയ്ക്കുകയും കർഷക പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിക്ക് പൂർണ പിന്തുണ നല്കുമെന്നന്നും ബി.ജെ.പി ആയാലും കർഷകരെ അവർ പരിഗണിക്കുമോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
റബ്ബർ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിച്ചില്ല. റബ്ബർ കർഷകന് ആശ്വാസമായിരുന്ന സബ്‌സിഡി എടുത്തുമാറ്റി. റബ്ബർ ബോർഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സർക്കാർ് പ്രവർത്തിച്ചത്. നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കർഷകന് നൽകാനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു. പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കർഷകരെ വാഴ്ത്തുന്നവരാണ് ഇരുവിഭാഗം രാഷ്ട്രീയക്കാരും. എന്നാൽ ഇതൊന്നും പ്രാവർത്തികമാവുന്നില്ല. അതിനാൽ, കർഷകരുടെ പ്രശ്‌നം ഏറ്റെടുത്ത് കൂടെ നിൽക്കുന്നവരെ പാർട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ചെയ്യാനുദ്ദേശിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
എത്രയോ നെൽക്കർഷകർ സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചു. മലയോര മേഖലയുടെ പേടിസ്വപ്‌നമായ വന്യമൃഗ ആക്രമങ്ങളിൽ പോലും നാളിതുവരെയായി സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല. ആനയും കടുവയും എപ്പോൾ കൊല്ലുമെന്ന് കർഷകർ പേടിച്ചിരിക്കുമ്പോൾ ബഫർ സോൺ കൊണ്ടുവന്ന് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് സർക്കാർ ചെയ്തതെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.