Sorry, you need to enable JavaScript to visit this website.

തീരുമാനം ഒറ്റക്കെട്ടായി; പാർട്ടിയെ സേവിച്ചതിനുള്ള പ്രതിഫലമെന്ന് പി.എം.എ സലാം

കോഴിക്കോട് - പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാനുള്ള മികച്ച നേതൃ നിരയാണ് തെരഞ്ഞെടുക്കപ്പെടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിതനായ അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. പാർട്ടിയെ സേവിച്ചതിനുള്ള പ്രതിഫലമാണ് തനിക്കു ലഭിച്ച അംഗീകാരമെന്നും തീരുമാനം ഐകകണ്‌ഠേനയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 
 അഞ്ഞൂറിലധികം സംസ്ഥാന കൗൺസിലർമാർ ലീഗ് ഹൗസിൽ യോഗം ചേർന്നാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഇന്നലെ 14 ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരെയും വിളിച്ചു വരുത്തി പാണക്കാട് സാദിഖലി തങ്ങൾ അഭിപ്രായമാരാഞ്ഞിരുന്നു. അതുപോലെ തന്നെ നിലവിലുള്ള സംസ്ഥാന ഭാരവാഹികളെയും വിളിച്ചുവരുത്തി ചർച്ചകൾ നടത്തി. ഈ ചർച്ചകളുടെയെല്ലാം അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനമെടുത്തതെന്നും സലാം പറഞ്ഞു.
 

Latest News