Sorry, you need to enable JavaScript to visit this website.

റഷ്യയിൽ കോവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ

മോസ്‌കോ- റഷ്യയിൽ കോവിഡ്-19 വാക്‌സിനായ സ്പുട്നിക് വി നിർമ്മിക്കാൻ സഹായിച്ച ശാസ്ത്രജ്ഞരിൽ ഒരാളായ ആൻഡ്രി ബോട്ടിക്കോവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോസ്‌കോയിലെ അപ്പാർട്ട്മെന്റിൽ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. 
ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിൽ സീനിയർ ഗവേഷകനായി ജോലി ചെയ്തിരുന്ന 47 കാരനായ ബോട്ടിക്കോവിനെ വ്യാഴാഴ്ച അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, 2021-ൽ കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട തന്റെ പ്രവർത്തനത്തിന് ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 2020-ൽ സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ച 18 ശാസ്ത്രജ്ഞരിൽ ഒരാളാണ് ബോട്ടിക്കോവ്. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്നും അന്വേഷിക്കുകയാണെന്നും റഷ്യയിലെ അന്വേഷണ അതോറിറ്റിയായ കമ്മിറ്റി ടെലിഗ്രാം പ്രസ്താവനയിൽ പറഞ്ഞു.

തർക്കത്തിനിടെ 29 കാരനായ യുവാവ് ബോട്ടിക്കോവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകം ഗാർഹിക കുറ്റകൃത്യമാണെന്നും സംഘർഷത്തിന്റെ ഫലമാണെന്നും നിയമ നിർവ്വഹണ ഏജൻസികൾ പറഞ്ഞു. ബോട്ടിക്കോവിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

'ആക്രമിയുടെ സ്ഥലം ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ, അയാൾ കുറ്റം സമ്മതിക്കുകയും കുറ്റം  ചെയ്തു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 

Latest News