Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാന്‍,  ഭീഷണിക്ക് വഴങ്ങില്ല-ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്യൂദല്‍ഹി-ജഡ്ജി ആയിരുന്ന കഴിഞ്ഞ 22 വര്‍ഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും അവശേഷിക്കുന്ന രണ്ട് വര്‍ഷവും ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ പണിയുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയത്.
ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ഇന്നും വികാസ് സിംഗ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികള്‍ക്ക് മുന്നില്‍ ധര്‍ണ്ണ ഇരിക്കുമെന്നും വികാസ് സിംഗ് പറഞ്ഞു. തുടര്‍ന്ന ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വികാസ് സിങിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
'ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാന്‍. എന്നെ പേടിപ്പിച്ച് ഇരുത്താന്‍ നോക്കേണ്ട. ഭീഷണിക്ക് വഴങ്ങില്ല. ഹര്‍ജി പതിനേഴിന് കേള്‍ക്കും. എന്നാല്‍ ഒന്നാമത്തെ കേസായി കേള്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതി മുറിക്ക് ഉള്ളില്‍ ആകരുത്. നടപടിക്രമങ്ങള്‍ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയില്‍ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടത് എന്ന് എനിക്ക് അറിയാം' ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്ഷുഭിതനായി വികാസ് സിങിനോട് പറഞ്ഞു.
സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗിന്റെ നടപടിയില്‍ പിന്നീട് സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, നീരജ് കിഷന്‍ കൗള്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ഖേദം പ്രകടിപ്പിച്ചു.

Latest News