മാര്‍ക്ക് ഷീറ്റ് ലഭിച്ചില്ല, പ്രധാനാധ്യാപികയെ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ച് കത്തിച്ചു

ഭോപ്പാല്‍: മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി  പ്രധാനാധ്യാപികയെ പെട്രോളൊഴിച്ച് കത്തിച്ചു. അന്‍പതുകാരിയായ പ്രധാനാധ്യാപികയെ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മധ്യപ്രദേശ് ഇന്‍ഡോറിലെ ബി.എം. ഫാര്‍മസി കോളേജിലെ പ്രധാനാധ്യാപിക വിമുക്ത ശര്‍മയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കോളേജില്‍ നിന്ന്   വീട്ടിലേക്ക് മടങ്ങാനായി കാറിനരികിലെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ പഠിച്ചിരുന്ന  അശുതോഷ് ശ്രീവാസ്തവ അവസാന പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് ലഭിക്കാത്ത ദേഷ്യത്തില്‍ വിമുക്തയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അശുതോഷിനും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം അശുതോഷ്  സമീപത്തുള്ള ടിഞ്ച വെള്ളച്ചാട്ടത്തിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ്ര്രശമം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News