Sorry, you need to enable JavaScript to visit this website.

മൂന്ന് നായകളെ ' ജയിലില്‍ ' നിന്ന് മോചിപ്പിച്ചു, ഇനി അവര്‍ക്ക് ഇബ്രാഹിമിന്റെ അരുമകളായി കഴിയാം

കൊച്ചി :  ചെറുപ്പം മുതല്‍ തന്നെ ജയിലില്‍ വളര്‍ന്ന മൂന്ന് നായകള്‍ക്കും ഇനി പുതിയ യജമാനനായ ഇബ്രാഹിമിനൊപ്പം കഴിയാം. കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ ഓമനകളായി വളര്‍ന്ന നായകളായ റാണിയെയും ബ്രൂണിയെയും ബ്രൂണോയെയുമാണ് ജയില്‍ മോചിതരാക്കി പുതിയ യജമാനനായ ഇബ്രാഹിമിനൊപ്പം വിടുന്നത്. ഇനി മൂന്ന് നായകളും അദ്ദേഹത്തിന്റെ വീട്ടില്‍ ഓമനകളായി വളരും.
കാക്കനാട് ജില്ലാ ജയിലിലെ നായ പരിപാലന കേന്ദ്രത്തിലാണ് ഈ മൂന്ന് നായകളും വളര്‍ന്നത്. അത്യാവശ്യം വലിപ്പം വെച്ചതോടെ ഇവര്‍ തടവുകാരെ ആക്രമിക്കുമോയെന്ന ഭയം ജയില്‍ അധികൃതര്‍ക്കുണ്ടായി. ഇതേ തുടര്‍ന്ന് മൂന്നെണ്ണത്തിനെയും ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളമശ്ശേരി സ്വദേശി ഇബ്രാഹിമാണ് മൂന്ന് നായകളെയും 8600 രൂപയ്ക്ക് കഴിഞ്ഞ ദിവസം ലേലത്തില്‍ കൊണ്ടു പോയത്.

ജയിലിലേക്കുള്ള വരുമാന മാര്‍ഗം എന്ന രീതിയില്‍ 2019 ലാണ് ജയിലില്‍ നായ പരിപാലന കേന്ദ്രം ആരംഭിച്ചത്. അങ്ങനെ 2019ലാണ് നായകളെ വാങ്ങിയത്. വളര്‍ത്താനും പരിപാലിക്കാനുമായി തടവുകാരെ ഏല്‍പ്പിച്ചു. പുറത്തു നിന്നും ബ്രീഡ് ചെയ്യ് ആദ്യ ഘട്ടത്തില്‍ അവയുടെ കുഞ്ഞുങ്ങളെ വിറ്റ് വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ മാറിയതോടെ ഇവയുടെ പരിപാലനത്തില്‍ പ്രശ്‌നങ്ങള്‍ വന്നു. മാത്രമല്ല ചരിചയമില്ലാത്ത തടവുകാരെ ആക്രമിക്കുമെന്ന ഭയവുമുണ്ടായി. നായകള്‍ക്ക് കെന്നല്‍ ക്ലബ് രജിസ്‌ട്രേഷനും ഹെല്‍ത്ത് കാര്‍ഡും, കൃത്യമായി വാക്‌സിനേഷനും നല്‍കിയിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് അഖില്‍ എസ് നായര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News