നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടു പോകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി : നടിയെ ആക്രമിച്ച കേസിന്റെ  വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണമെന്ന് സുപ്രീം കോടതി.
കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. വിചാരണ നടപടികള്‍ നീണ്ടു പോകുന്നതിനെതിരെ കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിര്‍ദ്ദേശിച്ചു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ്ങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവുള്ള കേസില്‍ പക്ഷേ 24 മാസമായി വിചാരണ നീണ്ടുപോകുകയാണെന്ന് ദീലിപിന്റെ  അഭിഭാഷകന്‍ വാദിച്ചു. വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി, വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു. സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിര്‍പ്പ് നാളെ സമര്‍പ്പിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഈ മാസം പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News