Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഅദ് അൽഹരീരിയെ കസ്റ്റഡിയിലെടുത്തെന്ന പ്രസ്താവന വാസ്തവ വിരുദ്ധം -സൗദി അറേബ്യ

ജിദ്ദ- ലെബനീസ് പ്രധാനമന്ത്രി സഅദ് അൽഹരീരിയെ സൗദി അറേബ്യ നവംബറിൽ കസ്റ്റഡിയിലെടുത്തിരുന്നു എന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് സൗദി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഅദ് അൽഹരീരിയെ നവംബറിൽ സൗദി അറേബ്യ കസ്റ്റിഡിയിലെടുത്തിരുന്നു എന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണ്. ലെബനോന്റെ സുരക്ഷാ ഭദ്രതക്ക് എക്കാലവും സൗദി അറേബ്യ പിന്തുണ നൽകുന്നു. എല്ലാ മാർഗങ്ങളിലൂടെയും സഅദ് അൽഹരീരിക്കും പിന്തുണ നൽകുന്നുണ്ട്. ലെബനോനെയും മേഖലയെയും അസ്ഥിരതയിലേക്ക് വലിച്ചിഴക്കുന്നത് ഇറാനും ഹിസ്ബുല്ല പോലുള്ള ഇറാന്റെ ഉപകരണങ്ങളുമാണെന്ന് എല്ലാ തെളിവുകളും വ്യക്തമാക്കുന്നു. മുൻ ലെബനീസ് പ്രധാനമന്ത്രി റഫീഖ് അൽഹരീരിയുടെ വധത്തിലും ലെബനോനിൽ വെച്ച് ഫ്രഞ്ച് പൗരന്മാരെ കൊലപ്പെടുത്തിയതിലും ഹിസ്ബുല്ലക്ക് പങ്കുണ്ട്. ഹൂത്തികൾ അടക്കമുള്ള മിലീഷ്യകൾക്ക് ഇറാൻ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും നൽകുന്നു. ഈ മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികൾ സൗദി നഗരങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയാണ്. ഇറാനും ഇറാന്റെ ഉപകരണങ്ങളും അടക്കം മേഖലയിൽ അരാജകത്വത്തിന്റെയും നശീകരണത്തിന്റെയും ശക്തികൾക്കെതിരെ ഫ്രഞ്ച് പ്രസിഡന്റിനൊപ്പം പ്രവർത്തിക്കുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നതായും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
തന്നെ സൗദി അറേബ്യ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താൻ സൗദിയിൽ കഴിയുന്നതെന്നും നേരത്തെ സഅദ് അൽഹരീരി തന്നെ വെളിപ്പെടുത്തിയിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സഅദ് അൽഹരീരിയെ സൗദി അറേബ്യ കസ്റ്റഡിയിലെടുത്തു എന്നായിരുന്നു റിപ്പോർട്ടുകൾ. ലെബനോൻ പൗരത്വത്തിനു പുറമെ സഅദ് അൽഹരീരിക്ക് സൗദി പൗരത്വവുമുണ്ട്. 

Latest News