ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ, അന്വേഷണത്തില്‍ കുടുങ്ങിയത് വന്‍ ചീട്ടുകളി സംഘങ്ങള്‍

ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യയിലെ അന്വേഷണം എത്തിച്ചര്‍ന്നത് വന്‍ ചീട്ടുകളി സംഘങ്ങളിലേക്ക്. തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വെച്ച് ചൂതാട്ടം നടത്തിവന്ന സംഘത്തിലെ 19 പേര്‍ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ ശ്രീമുലം ക്ലബില്‍ നടത്തിയ പരിശോധനയില്‍  12 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും 3,96,000 രൂപ പിടികൂടി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുന്‍പ് തൊടുപുഴയില്‍ ഇതരസംസ്ഥാന തോഴിലാളി ആത്മഹത്യ ചെയ്തിരുന്നു. ചീട്ടുകളിയായിരുന്നു ആത്മഹത്യക്ക് കാരണം. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് തൊടുപുഴ ക്ഷേത്രത്തിന് സമീപമുള്ള ഇതരസംസ്ഥാന തോഴിലാളികളുടെ അപ്പാര്‍ട്ടുമെന്റിലെ ചീട്ടുകളിയെകുറിച്ച് വിവരം ലഭിക്കുന്നത്. ബംഗാള്‍, ആസാം സ്വദേശികളായ ഏഴുപേരെയാണ് ഇവിടെ നിന്ന് പിടകൂടിയത്. ഇവരില്‍ നിന്നും 60,000 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. തൊടുപുയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റിലും മൂവാറ്റുപുഴയില്‍ ശ്രീമൂലം ക്ലബിലുമായിരുന്നു പരിശോധന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി.

ദിവസവും ജോലിചെയ്ത് കിട്ടുന്ന പണം വെച്ച് ശനിയാഴ്ച്ച രാത്രിയില്‍ ചീട്ടികളി നടത്തുമെന്ന് ഇവര്‍ പൊലീസിന് മോഴി നല്‍കി. ചൂതാട്ടം നിയന്ത്രിക്കുന്നത് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് തോടുപുഴ പൊലീസ് നല്‍കുന്ന വിവരം. എറണാകുളം റൂറല്‍ എസ് പിക്ക് ലഭിച്ചവിവരത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴ ശ്രീമുലം ക്ലബില്‍ പരിശോധന നത്തിയത്. പുലര്‍ച്ചെയായിരുന്നു ഇവിടെപരിശോധന. 12 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും 3,96,000 രൂപ പിടികൂടി. ഇരു സംഘങ്ങള്‍ക്കുമെതിരെ കേരളാ ഗെയിമിങ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News