Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂര്‍ വിമാനത്താവളത്തില്‍ പുതിയ സാധ്യതകള്‍

കണ്ണൂര്‍- ഈ വര്‍ഷത്തെ ഹജ് തീര്‍ത്ഥാടനത്തിന് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തെ കൂടി പരിഗണിച്ചത് വിമാനത്താവള വികസനത്തില്‍ പുതിയ സാധ്യതകള്‍ തുറക്കും.   
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുളളവര്‍ക്ക് ഇനി ഹജ് തീര്‍ത്ഥാടനത്തിനു പുറപ്പെടാന്‍ ഇനി കൊച്ചിയിലോ, തിരുവനന്തപുരത്തോ പോകേണ്ടിവരില്ല. രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ വിമാനത്താവളങ്ങള്‍ പത്തില്‍ നിന്നും ഇരുപത്തിയഞ്ചായി ഉയര്‍ത്തിയതോടെയാണ് കരിപ്പൂരിനോടൊപ്പം കണ്ണൂരിനും നറുക്ക് വീണത്. നേരത്തെ കരിപ്പൂരിന്റെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ കാസര്‍കോടു മുതല്‍ വടകരയിലുളളവര്‍ക്ക് ഏറ്റവും പ്രാപ്യമായ വിമാനത്താവളമെന്ന നിലയിലും ഹജ്ജ് ചെയര്‍മാനായ അബ്ദുല്ലക്കുട്ടിയുടെ ഇടപെടലും കണ്ണൂരിനെ തെരഞ്ഞെടുക്കാന്‍ കാരണമായി.
ഇത്തവണ കണ്ണൂര്‍ വിമാനത്താവളം ഹജ് എംബാര്‍ക്കേഷന്‍ (പോയിന്റാവുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുട്ടി നേരത്തെ സൂചന നല്‍കിയിരുന്നു.
നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്  കണ്ണൂരില്‍ നിന്നു ഹജ് തീര്‍ഥാടകരുമായി വിമാനം പറന്നുയരാന്‍ പോകുന്നത്.
കണ്ണൂരിനു പുറമേ കൊച്ചിയും കോഴിക്കോടും എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ്. ഇത്തവണ 25 ഹജ് പുറപ്പെടല്‍ കേന്ദ്രങ്ങളാണു രാജ്യത്ത് ഉണ്ടാകുക. തീര്‍ഥാടകര്‍ അപേക്ഷ നല്‍കുമ്പോള്‍, പുറപ്പെടാന്‍ ആഗ്രഹിക്കുന്ന വിമാനത്താവളം തിരഞ്ഞെടുക്കാം. രണ്ട് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ട്.  കേന്ദ്ര ഹജ് കമ്മിറ്റിയും വ്യോമയാനമന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയിലാണ് കണ്ണൂരും ഉള്‍പ്പെട്ടിട്ടുള്ളത്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞതവണ ഹജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതോടെ കണ്ണൂരില്‍ പുറപ്പെടല്‍ കേന്ദ്രമുണ്ടായിരുന്നില്ല.
തീര്‍ഥാടകര്‍ക്കുള്ള പ്രാര്‍ഥനാമുറി, പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകള്‍, വിശ്രമമുറി എന്നിവ സജ്ജീകരിക്കാന്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ സൗകര്യമുണ്ട്. മൂന്നുമാസം മുന്‍പ് കണ്ണൂരില്‍ ഹജ് പുറപ്പെടല്‍കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യോമയാനമന്ത്രാലയം പരിശോധന നടത്തിയിരുന്നു.
കണ്ണൂരില്‍നിന്ന് അനുവദിച്ച യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍തന്നെ കിയാല്‍ അധികൃതര്‍ക്ക് ലഭ്യമാകും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള കരാറനുസരിച്ചാണ് തീര്‍ഥാടകരുടെ അലോട്ട്‌മെന്റ് അനുവദിക്കുക. വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് കിയാല്‍ അധികൃതര്‍ അറിയിച്ചു.
ജിദ്ദയിലേക്ക് കണ്ണൂരില്‍നിന്ന് കഴിഞ്ഞ നവംബറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചിരുന്നു. യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകളാക്കി ഇത് വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അത്യന്താധുനിക സൗകര്യങ്ങള്‍ ഉള്ള കണ്ണൂരില്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിദേശ കമ്പനികളുടെ വൈഡ്‌ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ കണ്ണൂരില്‍ ഇറങ്ങിയിരുന്നു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

                   

 

Latest News