Sorry, you need to enable JavaScript to visit this website.

പ്രൈമറി സ്‌കൂള്‍ കാലത്ത് ഇന്റര്‍നെറ്റില്‍  ആദ്യമായി അശ്ലീലം കണ്ടവരാണ് നാലിലൊന്നും  

ലണ്ടന്‍-യു.കെയിലെ  ചില്‍ഡ്രന്‍സ് കമ്മീഷണറുടെ പുതിയ പഠനമനുസരിച്ച് ഒമ്പത് വയസ് മുതല്‍ കുട്ടികള്‍ ഓണ്‍ലൈന്‍ പോണോഗ്രാഫിക്ക് വിധേയരാകുന്നു. 16-21 പ്രായമുള്ളവരില്‍ നാലിലൊന്ന് പേരും പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍ ആദ്യമായി അശ്ലീലം കണ്ടു, എന്ന് ഇത് സൂചിപ്പിക്കുന്നു. 13 വയസായപ്പോള്‍, അത് 50% ആയി.
യുവാക്കള്‍ക്കിടയിലെ ആത്മാഭിമാനക്കുറവും ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചുള്ള തെറ്റായ വീക്ഷണങ്ങളുമായി ഈ കണ്ടെത്തലുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത് വളരെ ആശങ്കാജനകമാണ്- കമ്മീഷണര്‍ ഡാം റേച്ചല്‍ ഡി സൂസ പറഞ്ഞു.
16-21 വയസുള്ള 1,000-ത്തിലധികം പേരുടെ ദേശീയ പ്രതിനിധി സര്‍വേയില്‍, 38% പേര്‍ അശ്ലീല ഉള്ളടക്കം ആകസ്മികമായി കണ്ടെത്തി.
ലണ്ടനിലെ ജോവാന്‍ ഷ്‌നൈഡറുടെ എട്ട് വയസുള്ള മകന്‍ ഒരു പോണോഗ്രാഫി വെബ്സൈറ്റില്‍ എത്തിപ്പെട്ടിരുന്നു. 'ഞങ്ങള്‍ എല്ലാ സാധാരണ സുരക്ഷാ ഫീച്ചറുകളും സ്ഥാപിക്കുകയും ആപ്പുകള്‍ നീക്കം ചെയ്യുകയും ചെയ്തു, എന്നാല്‍ കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മകന് മുതിര്‍ന്നവരുടെ വിനോദ സൈറ്റുകളില്‍ സ്വയം കണ്ടെത്താനാകുമെന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ല- ഷ്‌നൈഡര്‍, പറഞ്ഞു.
'എന്താണ് സംഭവിക്കുന്നതെന്ന് കണ്ടയുടനെ ഞാന്‍ സൈറ്റ് അടച്ചു - പക്ഷേ അവന്‍ കണ്ടതില്‍ ഞെട്ടിപ്പോയി. എനിക്ക് ആകെ ഷോക്കായി.'പെട്ടെന്ന് എനിക്ക് എല്ലാം വിശദീകരിക്കേണ്ടി വന്നു, അവന്‍ കണ്ടത് കൃത്രിമവും യഥാര്‍ത്ഥ ആളുകളില്‍ നിന്ന് വളരെ അകലെയുമാണ് എന്ന് പറയേണ്ടിവന്നു.'
18-21 വയസുള്ളവരില്‍ 79% കുട്ടികളും ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന അശ്ലീലം കണ്ടവരാണ്. പെണ്‍കുട്ടികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യുവാക്കളില്‍ പകുതിയോളം പേരും കരുതുന്നു- കമ്മീഷണറുടെ റിപ്പോര്‍ട്ട് പറയുന്നു.
തന്റെ കാമുകന്‍ തന്റെ ആദ്യ ചുംബനത്തിനിടെ തന്നെ കഴുത്തുഞെരിച്ചു കൊല്ലാറാക്കിയതായി ഒരു 12 വയസുകാരി ഡാം റേച്ചലിനോട് പറഞ്ഞു. അവന്‍ അത് അശ്ലീല ചിത്രത്തില്‍ കണ്ടിരുന്നു, ഇത് സാധാരണമാണെന്ന ധാരണയില്‍ ചെയ്തതാണ്. ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ള എല്ലാ മുതിര്‍ന്നവരോടും കണ്ടെത്തലുകള്‍ ഗൗരവമായി എടുക്കാന്‍ കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ കുട്ടികളെ ഇന്റര്‍നെറ്റ് പോണോഗ്രാഫിയില്‍ നിന്ന് സംരക്ഷിക്കാന്‍ ഉപയോഗപ്പെടുത്തുകയും വേണം. 
 

Latest News