Sorry, you need to enable JavaScript to visit this website.

അടൂർ പറഞ്ഞത് തെറ്റ്; ഡയരക്ടർ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന് ആവർത്തിച്ച് വനിതാ തൊഴിലാളികൾ

- അടൂർ അറിയാത്ത കാര്യങ്ങൾ പറയരുതെന്ന് വനിതാ തൊഴിലാളികൾ
തിരുവനന്തപുരം - സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികൾ രംഗത്ത്. സ്ഥാപനത്തിലെ തൊഴിലാളികളിൽ പട്ടിക ജാതിക്കാരില്ലെന്ന അടൂരിന്റെ പ്രസ്താവന തെറ്റാണ്. കൂട്ടത്തിൽ ഒരാൾ ദലിത് വിഭാഗത്തിൽ നിന്നാണെന്നും മറ്റ് മൂന്ന് പേർ ഒ.ബി.സിക്കാരാണെന്നും ജീവനക്കാർ വ്യക്തമാക്കി. അതോടൊപ്പം, രാജിവെച്ച ഡയറക്ടർ ശങ്കർ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന ആരോപണത്തിൽ വനിത തൊഴിലാളികൾ ഉറച്ചുനിന്നു. അടൂർ അറിയാത്ത കാര്യങ്ങൾ പറയരുതെന്നും തങ്ങളെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് പൂർണ ബോധ്യമുണ്ടെന്നും അവർ വ്യക്തമാക്കി.


കുറ്റപ്പെടുത്തലോടെ പടിയിറക്കം; കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
തിരുവനന്തപുരം -
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ അതൃപ്തിയറിച്ചാണ് രാജി. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിലാണ് അടൂർ രാജിക്കാര്യം അറിയിച്ചത്.
 മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രിക്കും രാജി കത്തു കൈമാറിയെന്ന് അടൂർ മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ രാജിവച്ചതിനും ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആത്മാർത്ഥമായി പ്രവർത്തിച്ചു. ശങ്കർ മോഹനെ അപമാനിച്ച് ഇറക്കിവിട്ടെന്ന് ആരോപിച്ച അടൂർ, ശങ്കർ മോഹനെതിരായ ആരോപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. മാധ്യമങ്ങൾ ഒരുഭാഗം മാത്രമാണ് കേട്ടത്. 
 സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവൽക്കാരനായ വിദ്വാന് സമരാസൂത്രണത്തിൽ പങ്കുണ്ട്. പി.ആർ.ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവർത്തനം നടത്തിയെന്നും അടൂർ ആരോപിച്ചു. ശുചീകരണത്തൊഴിലാളികളിൽ പട്ടികജാതിക്കാരില്ലെന്നും അടൂർ പറഞ്ഞു.
 ജാതി അധിക്ഷേപം അടക്കം മുൻനിർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും ആരോപണം ഉയർന്നിരുന്നു. ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾ അടൂരിന് തുറന്ന കത്തെഴുതി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. തുടർന്ന് അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു. 
 വിദ്യാർതഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അടൂരിനൊപ്പം നിന്ന് അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒരുമാസത്തോളം നീണ്ട സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു പ്രശ്‌നം തണുപ്പിക്കുകയായിരുന്നു. ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച അന്വേഷണ കമ്മിഷൻ പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നല്കിയിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി എൻ.കെ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
 എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷൻ കാര്യമായി അന്വേഷിച്ചില്ലെന്ന് അടൂർ കുറ്റപ്പെടുത്തി. സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങൾക്കിടെയാണ് ശങ്കർ മോഹൻ രാജിവച്ചത്. അടൂർ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തിയായിരുന്നു രാജിക്കത്ത് നൽകിയത്. ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പായിരുന്നു ശങ്കർ മോഹന്റെ രാജി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News