Sorry, you need to enable JavaScript to visit this website.

യോഗിയോട് അഖിലേഷ് യാദവ്; സനാതന ധർമം പറയുന്നവർ എന്റെ ക്ഷേത്രദർശനം തടഞ്ഞത് എന്തിന്?

ലക്‌നൗ - യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് ചോദ്യവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് പറയുന്ന യോഗി ആദിത്യനാഥ് എന്തുകൊണ്ടാണ് തന്നെ ക്ഷേത്രദർശനത്തിൽ നിന്ന് തടഞ്ഞതെന്ന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഏത് പുസ്തകത്തിലാണ് പരാമർശിച്ചതെന്നും അദ്ദേഹം ചോദിച്ചു.
 ദലിതരെയും പിന്നാക്കക്കാരെയും ശൂദ്രരായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് യോഗി മറുപടി പറയണം. എന്നെ ലക്‌നൗവിലെ പീതാംബര ക്ഷേത്രത്തിലേക്ക് ക്ഷണിച്ച് സന്യാസിമാർ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അവരെ കാണാനും ഹവനിൽ പങ്കെടുക്കാനും പോയെങ്കിലും ബി.ജെ.പിയും ആർ.എസ്.എസും അവിടെ പോകാൻ എന്നെ അനുവദിച്ചില്ല. കരിങ്കൊടി കാണിച്ച്‌
ശക്തമായ പ്രതിഷേധ മുദ്രാവാക്യം വിളികളുണ്ടായി. ഞാൻ ശൂദ്രൻ ആയതിനാൽ ബി.ജെ.പിക്കാർ എന്നെ അവിടേയ്ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ഒരുഭാഗത്ത് ആളുകളുടെ കണ്ണിൽ പൊടിയിടാൻ വലിയ സനാതന ധർമം സംസാരിക്കുകയും പ്രവൃത്തിപഥത്തിൽ അതിന് വിരുദ്ധമായ വിദ്വേഷ നിലപാട് മതമാക്കി കൊണ്ടുനടക്കുകയും ചെയ്യുന്നത് കാപട്യമാണെന്നും ഇത് തുറന്നുകാട്ടപ്പെടേണ്ടതാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ആന്റണിയുടെ മകൻ ബി.ജെ.പിയിൽ പോകാനും മടിക്കില്ലെന്ന് എസ്.എഫ്.ഐ

- ചർച്ച ബി.ബി.സിയെ കുറിച്ചല്ല, രാജ്യത്തു നടന്ന വംശഹത്യയെ കുറിച്ചെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു

ന്യൂദൽഹി - കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബി.ബി.സിയെന്ന എ.കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. ഇവിടെ ചർച്ച ചെയ്യുന്നത് ബി.ബി.സിയെ കുറിച്ചല്ലെന്നും ഇന്ത്യയിൽ നടന്ന ഒരു വംശഹത്യയെ കുറിച്ചാണെന്നും വി.പി സാനു പറഞ്ഞു.
 ഗുജറാത്ത് വംശഹത്യയുമായും മറ്റും ബന്ധപ്പെട്ട് ബി.ബി.സി കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. നിലവിൽ രാജ്യത്ത് ചർച്ച ചെയ്തിട്ടുള്ള, ജനങ്ങൾക്ക് അറിയാവുന്ന വസ്തുതകൾ മാത്രമാണ് ബി.ബി.സി പറഞ്ഞത്. എന്നാൽ കോടതിയുടെ മുമ്പിൽ എത്താതെ പോയ സത്യങ്ങളാണ് അവ. 
 ബി.ബി.സി കശ്മീർ ഉൾപ്പെടുത്താതെ ഭൂപടം വരച്ചത് പ്രശ്‌നം തന്നെയാണ്. എന്നാൽ ബി.ബി.സിയെ വിശ്വസിക്കാൻ കൊള്ളാം എന്ന് പറഞ്ഞതു പോലും നരേന്ദ്ര മോദിയാണെന്നും സാനു തുറന്നടിച്ചു. ഡോക്യുമെന്ററി പ്രദർശനം എത്രത്തോളം തടയുന്നുവോ അത്രത്തോളം പ്രദർശനവുമായി മുന്നോട്ടുപോകും. അനിൽ ആന്റണി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലവനായിരുന്നിട്ടുകൂടി ഭാരത് ജോഡോ യാത്രയെപ്പറ്റി ഒരു വരി പോലും ട്വിറ്ററിൽ കുറിച്ചില്ലെന്നും അനിൽ ആന്റണി ബി.ജെ.പിയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നും വി.പി സാനു പ്രതികരിച്ചു.
 പാർലമെന്റിൽ ഉണ്ടായിരുന്നപ്പോൾ പോലും എ.കെ ആന്റണി ബി.ജെ.പിക്കെതിരെ ഒരു വാക്കുപോലും ഉയർത്തിയിട്ടില്ലെന്നും എന്നാൽ, എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പറയാൻ ആന്റണിക്കു നാവ് പൊങ്ങിയിരുന്നുവെന്നും സാനു ഓർമിപ്പിച്ചു.
 

Latest News