Sorry, you need to enable JavaScript to visit this website.

വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ കൂട്ടക്കൊല; ഒറ്റ ദിവസം ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെനിന്‍- അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായില്‍ കമാന്‍ഡോകള്‍ ഒമ്പത് പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ ആയുധധാരികളാണെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. ഒറ്റ ദിവസം ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് സംഘര്‍ഷം രൂക്ഷമാക്കുമെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വ്യാഴാഴ്ച ഇസ്രായേല്‍ കമാന്‍ഡോകള്‍ നടത്തിയ റെയ്ഡിനിടെയാണ് ഒമ്പതുപേരെ വധിച്ചത്.  
സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയില്‍ ഇസ്രായില്‍, ഫലസ്തീന്‍ വിഭാഗങ്ങളുമായി ചര്‍ച്ചയിലാണെന്ന് യുഎന്‍, അറബ് മധ്യസ്ഥര്‍ പറഞ്ഞു.
ഭീകരാക്രമണങ്ങള്‍ നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തതായി സംശയിക്കുന്ന ഇസ്ലാമിക് ജിഹാദ് സായുധ ഗ്രൂപ്പിലെ അംഗങ്ങളെ പിടികൂടാനാണ് ജെനിനിലേക്ക് പ്രത്യേക സേനയെ അയച്ചതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.  കൊല്ലപ്പട്ടവരില്‍ നാലു പേര്‍ ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും രണ്ടു പേര്‍ ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരുമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരാള്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫതഹ് വിഭാഗക്കാരനാണ്. ഇവര്‍ക്കു പുറമെ കൊല്ലപ്പെട്ട രണ്ട് സിവിലിയന്മാരില്‍ ഒരാള്‍ സ്ത്രീയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
സംശയാസ്പദമായ അന്താരാഷ്ട്ര നിശബ്ദതയ്ക്കിടയില്‍ നടത്തിയ കൂട്ടക്കൊലയാണിതെന്ന് മഹ്മൂദ് അബ്ബാസിന്റെ വക്താവ് ആരോപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ അഭയാര്‍ഥി ക്യാമ്പിന്റെ ഇടുങ്ങിയ ഇടവഴികളില്‍  വെടിയൊച്ച കേട്ടിരുന്നു.   സൈനിക വാഹനങ്ങള്‍ക്ക് നേരെ യുവാക്കള്‍ കല്ലെറിഞ്ഞു. എന്നാല്‍ ഇസ്രായില്‍ ഭാഗത്ത് നാശനഷ്ടങ്ങളൊന്നുമില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News