Sorry, you need to enable JavaScript to visit this website.

രാജ്ഭവനുകള്‍ പോര്‍ക്കളമാകുമ്പോള്‍ കൊല്‍ക്കത്തയില്‍നിന്നൊരു വേറിട്ട കാഴ്ച

കൊല്‍ക്കത്ത- പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുമ്പോള്‍ പശ്ചിമബംഗാളില്‍ ദൃശ്യം മാറി. ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറുമായി പോരടിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി പക്ഷെ ഇപ്പോഴത്തെ ഗവര്‍ണര്‍ സി.വി. ആനന്ദബോസുമായി തികഞ്ഞ സൗഹാര്‍ദത്തിലെന്നാണ് സൂചന. ഇന്നലെ ഇരുവരും കൊല്‍ക്കത്ത രാജ്്ഭവനില്‍ സരസ്വതി പൂജയുടെ ഭാഗമായി സംഘടിപ്പിച്ച ഹതേ ഖോരി ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയെത്തി.
ധന്‍കര്‍ ഉപരാഷ്ട്രപതിയായിപ്പോയ ഒഴിവില്‍ മലയാളിയായ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസാണ് ബംഗാളില്‍ ഗവര്‍ണറായി നിയോഗിതനായത്. തുടക്കം മുതലേ സര്‍ക്കാരുമായി സൗഹൃദത്തില്‍ നീങ്ങിയ ബോസ്, തന്റെ ഭരണഘടനാപരമായ അതിരുകള്‍ പാലിക്കുന്നതില്‍ സൂക്ഷ്മത കാട്ടുന്നുണ്ട്. രാഷ്ട്രീയ വിവാദങ്ങളിലേക്കൊന്നും ബോസ് ഇതുവരെ കടന്നുചെന്നിട്ടില്ല. രാജ്ഭവനും മമതാബാനര്‍ജിയും തമ്മിലുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടകാലമായിരുന്നു ധന്‍കറിന്റെ ഭരണകാലം. കയ്‌പേറിയ ഭൂതകാലത്തില്‍നിന്നുളള മോചനമാണ് മമതക്ക് ആനന്ദബോസുമായുള്ള സൗഹൃദം.
ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലകള്‍ മറികടന്ന വ്യക്തിയായിരുന്നു ധന്‍കര്‍. രാജ്ഭവനെ അദ്ദേഹം ബി.ജെ.പി ഓഫീസാക്കി മാറ്റിയെന്ന വിമര്‍ശം ശക്തമായിരുന്നു.
ഗവര്‍ണറുടെ പരിപാടിയില്‍നിന്ന് ബി.ജെ.പി വിട്ടുനിന്നത് ആനന്ദബോസിനോട് സംസ്ഥാന ഘടകത്തിനുള്ള അതൃപ്തി വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി പരിപാടിയെ പരിഹസിക്കുകയും ചെയ്തു. മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടതായി ബി.ജെ.പി നേതാവ് സ്വപന്‍ ദാസ് ഗുപ്ത വിമര്‍ശിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News