Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇക്കുറി കളി മാറും, കേരളത്തില്‍  പകുതി സീറ്റെങ്കിലും പിടിച്ചടക്കാന്‍ സി.പി.എം 

തിരുവനന്തപുരം- ഒരേയൊരു കനല്‍ തരിയെന്ന് പറഞ്ഞ് കളിയാക്കാന്‍ വരട്ടെ.  2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ ബൂത്ത് തലങ്ങളിലടക്കം സൂക്ഷ്മമായ ഇടപെടലുകള്‍ക്ക്  സി.പി.എം സംസ്ഥാന സമിതി യോഗം നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരും പി.ബി അംഗങ്ങളുമടക്കം ജനുവരി ഒന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. ലഘുലേഖകളും വിതരണം ചെയ്യും.ബൂത്ത്തലത്തില്‍ വോട്ടര്‍മാരുടെ കൃത്യമായ കണക്കെടുപ്പുകളുണ്ടാകണമെന്ന് സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങള്‍ ചുമതലപ്പെട്ട മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കണം. ജനകീയ ഇടപെടലുകള്‍ ശക്തിപ്പെടുത്തണം. സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായും സമ്പര്‍ക്കം ശക്തമാക്കണം. പ്രാദേശികമായ പ്രശ്‌നങ്ങളുടെ പേരില്‍ പ്രതിഷേധങ്ങളുണ്ടാകുമ്പോള്‍ തക്ക സമയത്ത് ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കണം. ഇടതുപക്ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ്, 2024ലെ തെരഞ്ഞെടുപ്പിന് കാലേക്കൂട്ടിയുള്ള മുന്നൊരുക്കങ്ങളിലേക്ക് സി.പി.എം കടക്കുന്നത്. കഴിഞ്ഞ തവണ 20 സീറ്റുകളില്‍ ആലപ്പുഴയില്‍ മാത്രമാണ് വിജയിക്കാനായത്. കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയുടെ ഭാഗമായപ്പോള്‍ കോട്ടയത്തെ അവരുടെ എം.പി കൂടി മുന്നണിയിലായി. ബാക്കി പതിനെട്ട് എം.പിമാരും യു.ഡി.എഫിന്റേതാണ്. ഇത്തവണ പകുതി സീറ്റെങ്കിലും നേടി പാര്‍ലമെന്റില്‍ ഇടത് പ്രാതിനിദ്ധ്യം ഉയര്‍ത്താനാണ് സി.പി.എം. തന്ത്രം മെനയുന്നത്. 


 

Latest News