Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂർ സർവീസ്: ഇന്ധനം നിറക്കലിന്റെ പേരിൽ സൗദിയക്ക് എയർപോർട്ട് അതോറിറ്റിയുടെ ഉടക്ക്‌

കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തിൽനിന്നു ഇടത്തരം വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനായി സൗദി എയർലെൻസ് സമർപ്പിച്ച റിപ്പോർട്ടിൽ എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയം വീണ്ടും വിശദീകരണം തേടി. 
സൗദി എയർലൈൻസ് കഴിഞ്ഞ മാസം സമർപ്പിച്ച സുരക്ഷ റിപ്പോർട്ടിലാണ് അതോറിറ്റി വിശദീകരണം ആവശ്യപ്പെട്ടത്. വിമാന ഇന്ധന ടാങ്കിന്റെ ശേഷി അനുസരിച്ച് മുഴുവൻ ഇന്ധനം നിറച്ച് മുഴുവൻ യാത്രക്കാരും കാർഗോയുമായി സർവീസ് നടത്തുന്നതിനാവശ്യമായ ക്ഷമത കരിപ്പൂരിലെ റൺവേക്കുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അഥോറിറ്റി പുതിയ മുടന്തൻ ന്യായം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ വിമാനം പറക്കുന്ന ദൂരത്തിൽനിന്നു ഒരുമണിക്കൂർ വരെ പറക്കാൻ ആവശ്യമായ ഇന്ധനം നിറച്ച് സർവീസ് നടത്തിയാൽ മതിയെന്ന് സൗദി എയർലെൻസ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജിദ്ദയിൽനിന്നു കരിപ്പൂരിലേക്ക് അഞ്ച് മണിക്കൂറിനുളളിൽ വിമാനത്തിന് പറന്നെത്താൻ സാധിക്കും. 
ഈ ദൂരത്തെക്കാൾ ഒരു മണിക്കൂർ അധികം സഞ്ചരിക്കുന്നതിനുളള ഇന്ധനമാണ് വിമാനത്തിലുണ്ടാകേണ്ടത്. നിശ്ചിത സമയത്ത് വിമാനത്തിന് ലാന്റിംഗ് തടസ്സപ്പെട്ടാൽ സമീപത്തുളള മറ്റു വിമാനത്താവളങ്ങളിൽ പറന്നിറങ്ങാനുളള ഇന്ധനമാണ് ടാങ്കിൽ നിക്ഷേപിക്കേണ്ടത്. എന്നാൽ എയർപോർട്ട് അഥോറിറ്റി ദൽഹി കേന്ദ്ര കാര്യാലയം 15 മണിക്കൂറിലധികം നേരിട്ട് സഞ്ചരിക്കാൻ സാധിക്കുന്ന വിമാനത്തിൽ മുഴുവൻ ഇന്ധനം നിറച്ച് പറന്നിറങ്ങി പരീക്ഷണം നടത്തണമെന്ന മുടന്തൻ ന്യായമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
സംഭവത്തിൽ വിശദീകരണം നൽകുന്നതിനായി കരിപ്പൂർ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു ദൽഹിയിലെത്തി. 
റൺവേയുടെ കാര്യക്ഷമതയടക്കമുളള മറുപടി തയാറാക്കിയാണ് ഡയറക്ടർ ദൽഹിയിലെത്തിയത്. 
കരിപ്പൂർ-ജിദ്ദ സെക്ടറിൽ ജൂലൈ മാസത്തിൽ സർവീസിന് അനുമതി പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സൗദി എയർലെൻസും യാത്രക്കാരും.

 

Latest News