Sorry, you need to enable JavaScript to visit this website.

സരിതയുടെ ശരീരത്തില്‍ രാസപ്രയോഗം നടത്തിയോ, വിശദപരിശോധനക്ക് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം- സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കെമിക്കല്‍ ലാബില്‍ പരിശോധന നടത്താനാണ് തീരുമാനം. പരിശോധനാഫലം ലഭിച്ചശേഷം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ വീണ്ടും പരിശോധന നടത്താനും ആലോചനയുണ്ട്.

സാംപിളുകള്‍ ശേഖരിക്കുന്നതിനായി സരിതക്കു നോട്ടിസ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍ ഡ്രൈവര്‍ വിനു കുമാര്‍ ഭക്ഷണത്തില്‍ പലതവണ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് സരിതയുടെ പരാതി. രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇടതു കണ്ണിന്റെ കാഴ്ചയും ഇടതു കാലിന്റെ സ്വാധീനവും കുറഞ്ഞതായി സരിത പറഞ്ഞിരുന്നു.

 

Latest News