ജിദ്ദ-കോഴിക്കോട് വിമാനം അടിയന്തരമായി കൊച്ചിയില്‍ ഇറക്കി; യാത്രക്കാർ സുരക്ഷിതർ

കൊച്ചി-  സൗദിയിലെ ജിദ്ദയില്‍നിന്നു 197 യാത്രക്കാരുമായി കോഴിക്കോട്ടേക്കു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സ്‌പൈസ് ജെറ്റിന്റെ എസ്ജി 036 കൊച്ചിയില്‍ ഇറക്കിയത്.

വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തില്‍ ആദ്യം ജാഗ്രതാ നിര്‍ദേശം ലഭിച്ചത്.  തുടര്‍ന്ന് 6.29ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്.

188 മുതിര്‍ന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാര്‍ക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. നിലവില്‍ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടുണ്ട്.

 

Latest News